പിടിയിലായ മിഠായി ബഷീർ
മലപ്പുറം: വിവിധ മോഷണക്കേസുകളിലെ പ്രതി മലപ്പുറത്ത് പിടിയില്‍. പേരാമ്പ്ര ബഷീര്‍ എന്ന മിഠായി ബഷീറിനെയാണ് തിരൂര്‍ കല്പകഞ്ചേരി പോലീസ് പിടികൂടിയത്. വാഹന മോഷണം, മാല പിടിച്ചുപറി ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് ഇയാള്‍. വിവിധയിടങ്ങളില്‍ മോഷണം നടത്തി എറണാകുളം പെരുമ്പാവൂരില്‍ മറുനാടന്‍ തൊഴിലാളികള്‍ക്കൊപ്പം ഹോട്ടലില്‍ ജോലിചെയ്തുവരികയായിരുന്നു പ്രതി.
പരപ്പനങ്ങാടിയില്‍ ബൈക്ക് മോഷണത്തിനും കല്‍പ്പകഞ്ചേരി, കൊളത്തൂര്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ കുട്ടികളുടെ മാല പിടിച്ചുപറിച്ചതിനും ഇയാള്‍ക്കെതിരേ കേസുകളുണ്ട്. കൊളത്തൂര്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ മറ്റൊരു പിടിച്ചുപറി നടത്തിയതായും ഇയാള്‍ സമ്മതിച്ചിട്ടുണ്ട്. കളവുമുതലുകള്‍ വില്‍ക്കുന്നതിന് സഹായം ചെയ്തിരുന്നത് കൊണ്ടോട്ടി മുതുവല്ലൂര്‍ സ്വദേശി ഷംസുദ്ദീന് എന്നയാളായിരുന്നു. ഇയാളെ പിടികൂടി ചോദ്യം ചെയ്തതോടെയാണ് ബഷീറിന്റെ ഒളിത്താവളം കണ്ടെത്തിയത്.
കുട്ടികളെ മിഠായി കാണിച്ച് അടുത്തുവിളിച്ച് മാല പിടിച്ചുപറിക്കുന്നതാണ് ബഷീറിന്റെ രീതി. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലും മറ്റും ഇരുവരും ചേര്‍ന്ന് നിരവധി മോഷണങ്ങള്‍ നടത്തിയിട്ടുണ്ട്. നാലുമാസം മുന്‍പാണ് ബഷീര്‍ ജയിലില്‍നിന്ന് ഇറങ്ങിയത്.
താനൂര്‍ ഡി.വൈ.എസ്.പി. മൂസ വള്ളിക്കാടന്റെ നേതൃത്വത്തില്‍ കല്പകഞ്ചേരി എസ്.ഐ. ജലീല്‍ കറുത്തേടത്തും താനൂര്‍ ഡാന്‍സാഫ് (DANSAF) ടീമും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. അന്വേഷണ സംഘത്തില്‍ എസ്.സി.പി.ഒ. ഷംസാദ്, ജംഷാദ്, ഷെറിന് ബാബു, ജിനേഷ്, ശബറുധീന്‍, സി.പി.ഒ. കെ. അഭിമന്യു, ആല്ബിന്, വിപിന്‍, ഹരീഷ് എന്നിവരുണ്ടായിരുന്നു.
Content Highlights: the accused in various theft cases was arrested in malappuram
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..