എം. റോഷ്മിലൻ
തിരുപ്പൂര്‍: പോക്സോ കേസില്‍ തയ്യല്‍ക്കാരനായ എം. റോഷ്മിലനെ (38) തിരുപ്പൂരിലെ ഫാസ്റ്റ് ട്രാക്ക് മഹിളാകോടതി 20 വര്‍ഷം കഠിനതടവിന് ശിക്ഷിച്ചു. 1,000 രൂപ പിഴയും ജഡ്ജി എസ്. നാഗരാജന് വിധിച്ചു. പിഴയടച്ചില്ലെങ്കില്‍ ആറുമാസംകൂടി തടവനുഭവിക്കണം.
2021 ഡിസംബര്‍ ആറിനായിരുന്നു സംഭവം. തിരുപ്പൂര്നഗരത്തിലെ റായപുരം നിവാസിയായ പ്രതി വീട്ടിനടുത്തുെവച്ച് അഞ്ചുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിക്കയായിരുന്നു. കുട്ടിയുടെ ബന്ധുക്കള്‍ തിരുപ്പൂര്വടക്ക് വനിതാപോലീസ് സ്റ്റേഷനില്‍ പരാതിപ്പെട്ടതിനെ ത്തുടര്‍ന്ന് പ്രതിയെ ഡിസംബര്‍ എട്ടിന് അറസ്റ്റുചെയ്തു. മേയ് അഞ്ചിന് ആരംഭിച്ച വിചാരണ ജൂണ്‍ 24-ന് അവസാനിച്ചെന്ന് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജമീലബാനു പറഞ്ഞു. കേസ് രജിസ്റ്റര്‍ചെയ്ത് വെറും ഏഴുമാസത്തിനുള്ളില്‍ ശിക്ഷ വാങ്ങിക്കൊടുത്തതിന് പോലീസ് ഉദ്യോഗസ്ഥരെ സിറ്റിപോലീസ് കമ്മിഷണര്‍ എ.ജി. ബാബു അഭിനന്ദിച്ചു.
Content Highlights: tailor gets 20 years imprisonment in pocso case
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..