പ്രതീകാത്മക ചിത്രം | Photo: AFP
കൊച്ചി: മയക്കുമരുന്ന് കടത്ത് സംശയിച്ച് കൊച്ചിയില്‍ കണ്ടെയ്‌നര്‍ തുറന്ന് പരിശോധന. ദുബായില്‍ നിന്ന് മാലിദ്വീപിലേക്ക് കൊണ്ടുപോകുന്ന കണ്ടെയ്‌നറാണ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ പരിശോധിക്കുന്നത്. ഇന്ത്യന്‍ ചരക്കുകപ്പലായ കാവേരിയില്‍ നിന്ന് ഇറക്കിയ കണ്ടെയ്‌നറാണ് ഇത്.
തിങ്കളാഴ്ച മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് രഹസ്യവിവരം ലഭിച്ചിരുന്നു. ഒമാനില്‍ നിന്നും മാലിദ്വീപിലേക്കുള്ള കണ്ടെയ്‌നറില്‍ ഭക്ഷ്യവസ്തുക്കളോടൊപ്പം മയക്കുമരുന്ന് കടത്തുന്നുവെന്നായിരുന്നു ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച വിവരം. തുടര്‍ന്ന് കൊച്ചിയില്‍ നിന്ന് കണ്ടെയനറുകളുമായി തിരിച്ച കപ്പല്‍ തിരികെയെത്തിച്ചു.
ഇന്നലെ രാത്രി വൈകി കൊച്ചിയിലെത്തിയ കപ്പലില്‍ നിന്ന് സംശയിക്കുന്ന കണ്ടെയ്‌നര്‍ പുറത്തെടുത്തിരുന്നു. നിലവില്‍ ഈ കണ്ടെയ്‌നര്‍ എന്‍.സി.ബി. ഉദ്യോഗസ്ഥര്‍ പരിശോധിച്ചുവരികയാണ്.
ഒമാനില്‍ നിന്ന് ദുബായിലെത്തിച്ചാണ് കണ്ടെയ്‌നര്‍ കപ്പലില്‍ കയറ്റിയത്. കണ്ടെയ്‌നറിനുള്ളില്‍ ടൊമാറ്റോ സോസ് അടങ്ങുന്ന പാക്കറ്റുകളാണുള്ളത്. 300-ലധികം പാക്കറ്റുകള്‍ അകത്തുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം. ഇതില്‍ ഓരോ പാക്കറ്റുമെടുത്ത് ഉദ്യോഗസ്ഥര്‍ വിശദമായി പരിശോധിച്ചുവരികയാണ്. നിലവില്‍ ഈ കണ്ടെയ്‌നറില്‍ നിന്ന് ലഹരിവസ്തുക്കളൊന്നും കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളില്ല.
Content Highlights: Suspected drug trafficking NCB authorities opened and checked container
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..