കൊല്ലപ്പെട്ട സുബൈർ, തെളിപ്പെടുപ്പിനിടെ പ്രതികളിലൊരാൾ വടിവാൾ പുഴയിൽനിന്ന് എടുക്കുന്നു
പാലക്കാട്: സുബൈര്‍ വധക്കേസിലെ പ്രതികള്‍ കൊലപാതകത്തിന് ശേഷം ഉപേക്ഷിച്ച നാല് വടിവാളുകള്‍ കണ്ടെത്തി. പ്രതികളായ രമേശ്, അറുമുഖം, ശരവണന്‍ എന്നിവരുമായി അന്വേഷണ സംഘം കോരയാര്‍ പുഴയില്‍ നടത്തിയ തെളിവെടുപ്പിനിടെയാണ് വടിവാളുകള്‍ കണ്ടെത്തിയത്.
കൊലപാതകത്തിന് ശേഷം കാറിലെത്തിയ പ്രതികള്‍ കോരയാര്‍ പുഴയുടെ ആളൊഴിഞ്ഞ തീരത്തായാണ് ആയുധനങ്ങള്‍ ഉപേക്ഷിച്ചത്. പ്രതികളുമായി ഒരുമണിക്കൂറോളം അന്വേഷണ സംഘം ഇവിടെ തെളിവെടുപ്പ് നടത്തി. പ്രതികള്‍ ഒളിവില്‍ കഴിഞ്ഞ സ്ഥലത്തും ഇന്നുതന്നെ തെളിവെടുപ്പ് നടത്തും.
കേസില്‍ നിലവില്‍ അറസ്റ്റിലായ മൂന്ന് പേരും ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ്. 2021 നവംബര്‍ 15ന് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ കൊലപ്പെടുത്തിയതിലെ പ്രതികാരമാണ് സുബൈറിന്റെ കൊലപാതകമെന്ന് നേരത്തെ എ.ഡി.ജി.പി വിജയ് സാഖറെ പറഞ്ഞിരുന്നു.
ഏപ്രില്‍ എട്ട്, ഒന്‍പത് തീയതികളില്‍ സുബൈറിനെ വധിക്കാന്‍ പ്രതികള്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍ പ്രദേശത്ത് പോലീസ് സാന്നിധ്യം ഉണ്ടായതിനാല്‍ അന്നു കൃത്യം നടത്താനായില്ല. തുടര്‍ന്നാണ് ഏപ്രില്‍ 15ന് കൊലപാതകം നടത്തിയത്. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന് ഉത്തരവാദി സുബൈര്‍ ആണെന്ന് കൊല്ലപ്പെടുന്നതിന് മുന്‍പ് സഞ്ജിത്ത് രമേശിനോട് പറഞ്ഞിരുന്നു. ഇതിലെ പ്രതികാരമാണ് സുബൈറിന്റെ കൊലപാതകത്തിന് പിന്നിലെന്നും എഡിജിപി പറഞ്ഞിരുന്നു.
Content Highlights: subair murder case, found abandoned weapons
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..