നരേന്ദ്ര മോദിയും യോഗി ആദിത്യനാഥും | Photo: PTI
ലഖ്നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ വധഭീഷണി സന്ദേശം അയച്ച 16-കാരൻ അറസ്റ്റിൽ. നോയിഡയിലാണ് സംഭവം. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും വധിക്കുമെന്നായിരുന്നു വിദ്യാർഥി ഇ-മെയിൽ വഴി ഒരു മീഡിയ ഹൗസിലേക്ക് സന്ദേശം അയച്ചത്.
വധഭീഷണി ലഭിച്ച സംഭവത്തിൽ ഏപ്രിൽ 5ന് സെക്ടർ 20 പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. തുടർന്ന് പോലീസ് അന്വേഷിച്ചു വരികയായിരുന്നു. ഇ-മെയിൽ സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താൻ വേണ്ടി ടെക്നിക്കൽ ടീമും സഹായിച്ചതായി നോയിഡ എ.സി.പി. രജനീഷ് വർമ പറഞ്ഞു.
ഇ-മെയിൽ സന്ദേശത്തിന്റെ ഉറവിടം തേടിയുള്ള അന്വേഷണത്തിൽ, സന്ദേശം ലഭിച്ചിരിക്കുന്നത് ലഖ്നൗവിന് സമീപത്തുള്ള ചിൻഹട്ടിൽ നിന്നാണെന്ന് വ്യക്തമായി. തുടർന്ന് വിദ്യാർഥിയിലേക്ക് അന്വേഷണം എത്തുകയും സന്ദേശം അയച്ചത് പ്ലസ് വൺ വിദ്യാർഥിയാണെന്ന് കണ്ടെത്തുകയുമായിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞതായി പി.ടി.ഐ. റിപ്പോർട്ട് ചെയ്യുന്നു.
മീഡിയ ഹൗസിന്റെ പരാതിപ്രകാരം ഐ.പി.സി. സെക്ഷൻ 153എ(1ബി)505(1ബി)506, 507തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ് ചുമത്തിയിരിക്കുന്നത്. ജുവനൈൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ പിന്നീട് ജാമ്യത്തിൽ വിട്ടതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.
Content Highlights: Schoolboy held from Lucknow over assassination threat to PM


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..