അറസ്റ്റിലായ പ്രതികൾ
കോഴിക്കോട്: ബേപ്പൂരില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലത്തുവെച്ച് കത്തികൊണ്ട് അതിഥിതൊഴിലാളിയുടെ കൈവിരല്‍ വെട്ടിപ്പരിക്കേല്‍പ്പിച്ച് പണം കവര്‍ന്ന കേസിലെ രണ്ട് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. കൊണ്ടോട്ടി സ്വദേശി അബ്ദുല്‍ഖാദര്‍ (42), ബേപ്പൂര്‍ പൂന്നാര്‍ വളപ്പ് ചെരക്കോട്ട് സ്വദേശി ആട്ടി ഷാഹുല്‍ എന്ന ഷാഹുല്‍ ഹമീദ് (33) എന്നിവരാണ് പിടിയിലായത്.
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായിട്ടുള്ള ഷാഹുല്‍ ഹമീദ് കഴിഞ്ഞ വര്‍ഷവും സമാനമായ കുറ്റകൃത്യം ചെയ്ത് ബേപ്പൂര്‍ പോലീസിന്റെ പിടിയിലായിരുന്നു. ചേവായൂര്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ നിന്നും യുവാവിനെ തട്ടികൊണ്ടുപോയി മര്‍ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ ഷാഹുല്‍ ഈയിടെയാണ് ജയില്‍ മോചിതനായത്. തുടര്‍ന്നാണ് കൂട്ടാളിക്കൊപ്പം കവര്‍ച്ച നടത്തിയത്.
സിഐ സിജിത്തിന്റെ നേതൃത്വത്തിലുള്ള ബേപ്പൂര്‍ പോലീസും അസി. കമ്മീഷണര്‍ പ്രകാശന് പടന്നയിലിന്റെ നേതൃത്വത്തിലുള്ള കോഴിക്കോട് സിറ്റി സ്പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പും ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അന്വേഷണ സംഘത്തില്‍ ബേപ്പൂര്‍ സ്റ്റേഷന് സബ്ബ് ഇന്‍സ്പെക്ടര്‍ ഷുഹൈബ്,എഎസ്ഐ മാരായ ലാലു, ദീപ്തി ലാല്‍, സീനിയര്‍ സിപിഒ മാരായ ജിതേഷ്, സജേഷ്, സി പി ഒ നിധിന് രാജ്, സ്പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പിലെ ഹാദില്‍ കുന്നുമ്മല്‍, സുമേഷ് ആറോളി, അര്ജുന് എ.കെ, രാകേഷ് ചൈതന്യം എന്നിവരും ഉണ്ടായിരുന്നു.
Content Highlights: robbery case, two arrested in kozhikode
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..