പ്രതീകാത്മകചിത്രം | Photo: UNI
ആഗ്ര: ഉത്തര്‍പ്രദേശിലെ മെയിന്‍പുരിയില്‍ ബലാത്സംഗത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ പെണ്‍കുട്ടിയെ പ്രതി തീകൊളുത്തി. പെണ്‍കുട്ടിയുടെ ബന്ധു കൂടിയായ പ്രതിയാണ് പെണ്‍കുട്ടിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. സംഭവത്തില്‍ പ്രതിയുടെ മാതാവ് ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരെ കേസെടുത്തു. ഇവരില്‍ രണ്ടുപേര്‍ ഒളിവിലാണ്.
മൂന്നുമാസം മുമ്പാണ് പതിനഞ്ചുകാരിയായ പെണ്‍കുട്ടിയെ ബന്ധുവായ യുവാവ് ബലാത്സംഗം ചെയ്തത്. ഈ സംഭവം പെണ്‍കുട്ടി ആദ്യം പുറത്തുപറഞ്ഞിരുന്നില്ല. പിന്നീട് വയറുവേദനയെ തുടര്‍ന്ന് ചികിത്സ തേടിയപ്പോഴാണ് ഗര്‍ഭിണിയാണെന്ന വിവരം അറിയുന്നത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ കുടുംബം പഞ്ചായത്തിനെ വിവരമറിയിക്കുകയായിരുന്നു.
ഒരേ കുടുംബാംഗങ്ങളായതിനാല്‍ പ്രതി പെണ്‍കുട്ടിയെ വിവാഹം ചെയ്യണമെന്നായിരുന്നു പഞ്ചായത്തിന്റെ നിര്‍ദേശം. ഇതിനുപിന്നാലെ പ്രതിയുടെ മാതാവ് പെണ്‍കുട്ടിയെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി. ഇവിടെവെച്ചാണ് പ്രതിയും മാതാവും സഹോദരിയും ചേര്‍ന്ന് പെണ്‍കുട്ടിയെ തീകൊളുത്തിയതെന്നാണ് പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ പരാതി. ആദ്യം മെയിന്‍പുരി ജില്ലാ ആശുപത്രിയിലും പിന്നീട് സൈഫായി മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ച പെണ്‍കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്.
പഞ്ചായത്തധികൃതര്‍ ഒത്തുതീര്‍പ്പിനു നിര്‍ബന്ധിച്ചതിനാലാണ് പോലീസില്‍ ആദ്യം വിവരമറിയിക്കാതിരുന്നതെന്ന് പെണ്‍കുട്ടിയുടെ മാതാവ് പറഞ്ഞു. സംഭവത്തില്‍ പ്രതിയുടെ മാതാവ് പരസ്യമായി മാപ്പ് പറഞ്ഞിരുന്നു. മകളെ ഗര്‍ഭഛിദ്രത്തിനു വിധേയയാക്കമെന്നും പിന്നീട് മറ്റൊരാളുമായി വിവാഹം നടത്തികൊടുക്കാമെന്നും ഇവര്‍ ഉറപ്പു നല്‍കിയിരുന്നതായും പെണ്‍കുട്ടിയുടെ മാതാവ് ആരോപിച്ചു.
Content Highlights: rape victim who is three month pregnant set ablaze in uttar pradesh


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..