അൽത്താഫ്
തോപ്പുംപടി(എറണാകുളം): പീഡന കേസിലെ പ്രതി സുപ്രീം കോടതി കൂടി ജാമ്യം നിഷേധിച്ചതോടെ അറസ്റ്റിലായി. മട്ടാഞ്ചേരി ചുള്ളിക്കല്‍ സ്വദേശി ഇബ്രാഹിം അബ്ദുള്ള യൂസഫ് എന്ന അല്‍ത്താഫ് (47) ആണ് അറസ്റ്റിലായത്. 40 കാരിയെ കുതിരക്കൂര്‍ കരിയിലെ ധ്യാന്‍ റിസോര്‍ട്ടില്‍ എത്തിച്ച് പീഡിപ്പിച്ച കേസിലാണ് ഇയാള്‍ പിടിയിലായത്. 2021 ഡിസംബര്‍ 28-നാണ് സംഭവം.
കണ്ണമാലി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തെങ്കിലും പീഡനത്തിനിരയായ യുവതി കൂട്ട ബലാത്സംഗത്തിന് ഇരയായി എന്ന് പരാതിയില്‍ പറഞ്ഞതിനെ തുടര്‍ന്ന് അസി. കമ്മിഷണര്‍ വി.ജി. രവീന്ദ്രനാഥ് കേസന്വേഷണം ഏറ്റെടുക്കുകയായിരുന്നു. സ്വകാര്യ പണമിടപാടുകാരനായ പ്രതിയുടെ പക്കല്‍നിന്ന് പരാതിക്കാരി 50,000 രൂപ പലിശയ്ക്ക് വാങ്ങിയിരുന്നു.
പണം തിരികെ നല്കാന് താമസിച്ചതിനെ തുടര്‍ന്ന് യുവതിയുമായി പ്രതി തര്‍ക്കമുണ്ടായതായും പറയുന്നു. തര്‍ക്കം പരിഹരിക്കാനെന്ന വ്യാജേന വിളിച്ചുവരുത്തി കുതിരക്കൂര്‍ കരിയിലെ റിസോര്‍ട്ടില്‍ വെച്ച് പീഡിപ്പിച്ചെന്നാണ് യുവതിയുടെ മൊഴി. തുടര്‍ന്ന് പ്രതി നല്കിയ ജാമ്യാപേക്ഷ വിചാരണക്കോടതിയും ഹൈക്കോടതിയും തള്ളുകയായിരുന്നു. പിന്നീടാണ് പ്രതി സുപ്രീം കോടതിയെ സമീപിച്ചത്.
ജാമ്യം നല്കാന് വിസമ്മതിച്ച സുപ്രീം കോടതി അന്വേഷണ ഉദ്യോഗസ്ഥനായ കണ്ണമാലി പോലീസ് ഇന്‍സ്പെക്ടര്‍ മുന്പാ ഹാജരാകാന്‍ നിര്‍ദേശിക്കുകയായിരുന്നു. കണ്ണമാലി എസ്. രാജേഷ് ഇയാളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
Content Highlights: rape case accused arrested in eranakulam
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..