പ്രതീകാത്മക ചിത്രം/മാതൃഭൂമി
കര്‍ജത് (മഹാരാഷ്ട്ര): പുണെക്കുസമീപം കര്‍ജത് റെയില്‍വേസ്റ്റേഷനില്‍ സ്ത്രീയെ പീഡിപ്പിച്ച ശേഷം ഒളിവില്‍പോയ പശ്ചിമബംഗാള്‍ സ്വദേശി കോഴിക്കോട്ട് അറസ്റ്റിലായി. 24 പര്‍ഗാനാസ് ജില്ലയിലെ ജയ്നഗര്‍ മായാഹൗറി ഗസീര്‍ട്ടാല്‍ സ്വദേശി ജയന്ത് ജയ്ദേവ് ഗാംഗുലിയെയാണ് കര്‍ജത് റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തത്.
കര്‍ജത് സ്റ്റേഷനിലെ ടിക്കറ്റ് ബുക്കിങ് കൗണ്ടറിലേക്ക് പോകാനായി പരാതിക്കാരി പുണെ ദിശയിലുള്ള പാലത്തിന്റെ പടികളിറങ്ങി വരുമ്പോളാണ് അതിക്രമത്തിനിരയായത്. സ്ത്രീ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ റെയില്‍വേ പാലത്തിലെ സി.സി.ടി.വി. ക്യാമറാദൃശ്യങ്ങളും മറ്റുവിവരങ്ങളും പരിശോധിച്ചപ്പോള്‍ പ്രതിയെ സംബന്ധിച്ച് സൂചന കിട്ടി.
അന്വേഷണത്തില്‍ ഇയാള്‍ കോഴിക്കോട്ടുണ്ടെന്നറിഞ്ഞു. തുടര്‍ന്ന് പോലീസ് സംഘം കോഴിക്കോട്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
Content Highlights: rape case accused arrested from kozhikode


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..