കടയിൽനിന്നുള്ള സിസിടിവി ദൃശ്യം
കൊച്ചി: നെട്ടൂരിലെ പെറ്റ് ഷോപ്പില്‍നിന്ന് നായക്കുട്ടിയെ മോഷ്ടിച്ച് കടത്തിയ യുവതിക്കും യുവാവിനുമായി പോലീസിന്റെ തിരച്ചില്‍ തുടരുന്നു. ശനിയാഴ്ച വൈകിട്ടോടെയാണ് യുവതിയും യുവാവും നായക്കുട്ടിയെ മോഷ്ടിച്ച് കടത്തിയത്.
ബൈക്കിലെത്തിയ ഇരുവരും കടക്കാരന്റെ ശ്രദ്ധമാറിയ വേളയിലാണ് നായക്കുട്ടിയെ തട്ടിയെടുത്തത്. യുവതിയാണ് നായക്കുട്ടിയെ കൂട്ടില്‍നിന്നും പുറത്തെടുത്ത് യുവാവിന് നല്‍കിയത്. തുടര്‍ന്ന് ഹെല്‍മെറ്റിനുള്ളില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്നു. നായക്കുട്ടിയെ കാണാതായതോടെ കടയുടമ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു. ഇതോടെയാണ് കടയിലെത്തിയ യുവതിയും യുവാവുമാണ് നായക്കുട്ടിയെ മോഷ്ടിച്ചതെന്ന് വ്യക്തമായത്.
മോഷ്ടിക്കപ്പെട്ട നായക്കുട്ടിക്ക് ഇരുപതിനായിരം രൂപയോളം വിലവരും. സംഭവത്തില്‍ കൊച്ചി പനങ്ങാട് പോലീസാണ് കേസെടുത്ത് അന്വേഷണം നടത്തുന്നത്. ഇതിനിടെ, നഗരത്തിലെ മറ്റൊരു പെറ്റ് ഷോപ്പില്‍നിന്ന് ഇരുവരും നായക്കുള്ള തീറ്റ മോഷ്ടിച്ചതായും വിവരമുണ്ട്.
Content Highlights: puppy stolen from a pet shop in nettoor kochi
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..