പേരയ്ക്ക നല്‍കാമെന്ന് പറഞ്ഞ് കുട്ടിയെ കൊണ്ടുപോയത് കുളിമുറിയിലേക്ക്, പീഡനം; 66-കാരന് 25 വര്‍ഷം തടവ്


1 min read
Read later
Print
Share

വേലായുധൻ

ചാലക്കുടി: വീട്ടില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കുളിമുറിയില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 25 വര്‍ഷം കഠിനതടവും രണ്ടരലക്ഷം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. കുറ്റിച്ചിറ പീലാര്‍മുഴി സ്വദേശി ഞാറ്റുവെട്ടി വേലായുധ (66)നെയാണ് കോടതി ശിക്ഷിച്ചത്.

പേരയ്ക്ക പറിച്ചുനല്‍കാമെന്നുപറഞ്ഞ്, അടുത്തവീട്ടിലെ പുറത്തുള്ള കുളിമുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്.

ചാലക്കുടി അതിവേഗ പ്രത്യേക പോക്‌സോ കോടതി സ്‌പെഷ്യല്‍ ജഡ്ജി ഡോണി തോമസ് വര്‍ഗീസാണ് പ്രതിയെ ശിക്ഷിച്ചത്. 2013-ലാണ് കേസിനാസ്പദമായ സംഭവം.

പോലീസ് അന്വേഷിച്ച് അന്തിമ റിപ്പോര്‍ട്ട് ഹാജരാക്കിയെങ്കിലും അന്വേഷണത്തില്‍ ഗുരുതരവീഴ്ചയുണ്ടായതിനെത്തുടര്‍ന്ന് കൊടകര എസ്.എച്ച്.ഒ.യെക്കൊണ്ട് പുനരന്വേഷണം നടത്തിയശേഷമാണ് കേസില്‍ വിചാരണ നടന്നത്.

Content Highlights: pocso case accused gets 25 years imprisonment in chalakkudy

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nakshathra

1 min

മാവേലിക്കരയില്‍ ആറു വയസ്സുകാരിയെ പിതാവ് വെട്ടിക്കൊലപ്പെടുത്തി

Jun 7, 2023


two sisters ends up their lives as parents oppose interfaith marriage

1 min

അന്യമതസ്ഥരായ യുവാക്കളുമായുള്ള പ്രണയം എതിർത്തു; സഹോദരിമാർ കിണറ്റിൽ ചാടി മരിച്ചനിലയിൽ

Jun 7, 2023


jinaf

2 min

കൊലക്കേസ് പ്രതി കോളേജ് വിദ്യാര്‍ഥിനിയെ പരിചയപ്പെട്ടത് അടുത്തിടെ; കാറിലും ലോഡ്ജിലും പീഡനം

Jun 7, 2023

Most Commented