എസ്.ശരൺ
ചന്തേര(കാസര്‍കോട്): പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് അശ്ലീല ചിത്രമാക്കി സാമൂഹികമാധ്യമത്തില്‍ പ്രചരിപ്പിച്ച് വിദേശത്തേക്ക് കടന്ന യുവാവ് നാലുവര്‍ഷത്തിനുശേഷം പിടിയിലായി.
തിരുവനന്തപുരം വഞ്ചിയൂര്‍ സ്വദേശി എസ്.ശരണിനെ (28)യാണ് ചന്തേര എസ്.ഐ. എം.വി.ശ്രീദാസും സംഘവും മുംബൈ വിമാനത്താവളത്തില്‍നിന്ന് അറസ്റ്റ് ചെയ്തത്. 2018-ലാണ് സംഭവം.
സ്റ്റേഷന്‍ പരിധിയിലെ 14-കാരിയുടെ പരാതിയിലാണ് പോക്സോ നിയമപ്രകാരം കേസെടുത്തത്. പ്രദേശത്ത് ജോലിക്കെത്തിയ യുവാവ് പെണ്‍കുട്ടിയുടെ ഫോട്ടോ തരപ്പെടുത്തി മോര്‍ഫ് ചെയ്ത് സാമൂഹികമാധ്യമത്തില്‍ പ്രചരിപ്പിക്കുകയായിരുന്നു. ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (ഒന്ന്) യില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
Content Highlights: pocso case accused arrested
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..