അബ്ദുൾ ഷുക്കൂർ
പെരിന്തല്‍മണ്ണ: പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി ലൈംഗികമായി പീഡിപ്പിക്കുകയും നഗ്നചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും നിരന്തരം ശല്യംചെയ്തതായുമുള്ള കേസില്‍ യുവാവിന് 12 വര്‍ഷം തടവും 70,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കളത്തിങ്ങല്‍ തണ്ടുപാറയ്ക്കല്‍ അബ്ദുള്‍ ഷുക്കൂറിനെ(34)യാണ് പെരിന്തല്‍മണ്ണ പ്രത്യേക അതിവേഗകോടതി ജഡ്ജി അനില്‍കുമാര്‍ ശിക്ഷിച്ചത്. 2016 മാര്‍ച്ച് മുതല്‍ മേയ് വരെയാണ് കേസിനാസ്പദമായ സംഭവം. വണ്ടൂര്‍ പോലീസ് രജിസ്റ്റര്‍ചെയ്ത കേസാണിത്.
പോക്സോനിയമം 408 പ്രകാരം 10 വര്‍ഷം കഠിനതടവിനും 50,000 രൂപ പിഴയും പിഴയടച്ചില്ലെങ്കില്‍ ആറുമാസം കഠിനതടവും അനുഭവിക്കണം. മറ്റ് രണ്ട് വകുപ്പുകളിലായി ഓരോ വര്‍ഷം വീതം വെറും തടവും 10,000 രൂപ വീതം പിഴയും അടയ്ക്കണം. പിഴയടച്ചില്ലെങ്കില്‍ മൂന്നുമാസം കഠിനതടവിനുമാണ് ശിക്ഷിച്ചത്. രണ്ടാംപ്രതി വണ്ടൂര്‍ കോട്ടക്കുന്ന് തൊടുപറമ്പന്‍ താജുദ്ദീനെ(35) കോടതി പിരിയുംവരെ തടവിനും 10,000 രൂപ പിഴയടയ്ക്കാനും ശിക്ഷ വിധിച്ചു.
പ്രോസിക്യൂഷനുവേണ്ടി അഡ്വ. സപ്ന പി. പരമേശ്വരത്ത് ഹാജരായി. ഡിവൈ.എസ്.പി.മാരായ സി. യൂസഫ്, കെ.എം. ദേവസ്യ എന്നിവരാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്.
Content Highlights: perintalmanna pocso case
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..