റൗഫ്,ജിസ്‌മോൻ
പാലക്കാട്: മീനാക്ഷിപുരത്ത് സ്വര്‍ണവ്യാപാരിയെ തട്ടിക്കൊണ്ടുപോയി 30 ലക്ഷം രൂപയുടെ സ്വര്‍ണവും പണവും ഫോണും കവര്‍ന്ന കേസില്‍ രണ്ടുപേര്‍കൂടി അറസ്റ്റില്‍.
മലപ്പുറം പരപ്പനങ്ങാടി പരുക്കല്‍ പുത്തന്‍കടപ്പുറം പള്ളിച്ചിന്റെ വീട്ടില്‍ റൗഫ് (28), തൃശ്ശൂര്‍ കുറ്റമ്പിലാവ് ചിറമ്മേല്‍ വീട്ടില്‍ ജിസ്മോന്‍ (27) എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഇതോടെ കേസില്‍ 13 പേര്‍ പിടിയിലായി. കരിപ്പൂര്‍ സ്വര്‍ണക്കവര്‍ച്ച കേസിലെ പ്രതിയാണ് റൗഫെന്നും ഇരുവരും നിരവധി കേസുകളില്‍ പ്രതികളാണെന്നും പോലീസ് പറഞ്ഞു. ഗൂഢാലോചനയില്‍ പങ്കെടുക്കുകയും കവര്‍ച്ചാസംഘത്തിനു വാഹനം നല്‍കുകയും ചെയ്തയാളാണ് റൗഫ്.
സ്വര്‍ണവ്യാപാരി പോകുന്ന വഴിയും സമയവും മനസ്സിലാക്കി, അതു കവര്‍ച്ചാസംഘത്തിനു കൈമാറിയത് ജിസ്മോനാണ്. കവര്‍ച്ചാസംഘത്തിന് വ്യാപാരിയുടെ ഫോട്ടോ നല്‍കിയതും വ്യാപാരിയുടെ കൈവശമുള്ള സ്വര്‍ണത്തിന്റെ അളവ് നല്‍കിയതും ജിസ്മോനാണെന്നും പോലീസ് പറഞ്ഞു. റൗഫിനെ മലപ്പുറം പരപ്പനങ്ങാടിയില്‍നിന്നും ജിസ്മോനെ തൃശ്ശൂരില്‍നിന്നുമാണ് പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ, മീനാക്ഷിപുരം സൂര്യപാറയിലാണ് കേസിനാസ്പദമായ സംഭവം. സ്വര്‍ണവ്യാപാരിയായ തൃശ്ശൂര്‍ കല്ലൂര്‍ പുതുക്കാട് സ്വദേശി റാഫേലിന്റെ (57) പരാതിയിലാണ് പോലീസ് നടപടി. തൃശ്ശൂരിലെ ജൂവലറിയില്‍നിന്ന് തമിഴ്‌നാട് മധുക്കരയിലെ ജൂവലറിയില്‍ പ്രദര്‍ശിപ്പിക്കാനായി സ്വര്‍ണം കൊണ്ടുപോയി, സ്വകാര്യബസില്‍ മടങ്ങിവരികയായിരുന്നു റാഫേല്‍. കാറിലെത്തിയ സംഘം സ്വകാര്യബസിനു കുറുകെ വാഹനം നിര്‍ത്തി റാഫേലിനെ പിടിച്ചിറക്കി. ബലം പ്രയോഗിച്ചു കാറില്‍ കയറ്റി തമിഴ്‌നാട് ഭാഗത്തെ ആളൊഴിഞ്ഞ സ്ഥലത്തേക്കു കൊണ്ടുപോയി മര്‍ദിച്ച് 600 ഗ്രാം സ്വര്‍ണവും പണവും മൊബൈല്‍ഫോണും കവര്‍ന്നെന്നാണ് പരാതി. കേസില്‍ മുന്‍ എം.എല്‍.എ.യുടെ ഡ്രൈവറായിരുന്നയാളും ഡി.വൈ.എഫ്.ഐ., എസ്.എഫ്.ഐ. പ്രവര്‍ത്തകരുമടക്കമുള്ളവരുമാണ് നേരത്തേ പിടിയിലായത്.
Content Highlights: palakkad robbery case two more accused arrested
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..