സുരേഷ് കുമാർ
കാക്കനാട്: ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ മുഖ്യ പ്രതി പിടിയില്‍. മോട്ടോര്‍ വാഹന വകുപ്പില്‍ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറായി ജോലി വാങ്ങിത്തരാമെന്നു വിശ്വസിപ്പിച്ച് 5,75,000 രൂപ തട്ടിയ കേസില്‍ തിരുവനന്തപുരം തൈക്കാട് അല്‍സാ അപ്പാര്‍ട്ട്മെന്റില്‍ താമസിക്കുന്ന സുരേഷ് കുമാറിനെയാണ് ഇന്‍ഫോപാര്‍ക്ക് പോലീസ് അറസ്റ്റ് ചെയ്തത്.
പരാതിക്കാരനായ ശരത്ത് എന്ന യുവാവ് 2015-ല്‍ എ.എം.വി.ഐ. തസ്തികയിലേക്ക് പി.എസ്.സി. നടത്തിയ പരീക്ഷയില്‍ വിജയിച്ചെങ്കിലും വൈദ്യ പരിശോധനയില്‍ അയോഗ്യനായിരുന്നു. സുരേഷിന്റെ കൂട്ടുപ്രതിയായിരുന്ന ദീപക്കുമൊത്ത് ജോലി ശരിയാക്കിത്തരാമെന്ന് വാഗ്ദാനം നല്കി പല തവണകളിലായി പണം തട്ടുകയായിരുന്നു. പി.എസ്.സി. ഉദ്യോഗസ്ഥരാണെന്ന് പരിചയപ്പെടുത്തി പലരുടെയും മുന്നിലെത്തിച്ച ശേഷമായിരുന്നു പരാതിക്കാരനില്‍നിന്ന് പണം കൈപ്പറ്റിയത്.
ജോലി ലഭിക്കാതെ വന്നതോടെയാണ് യുവാവ് പരാതിയുമായി സമീപിച്ചത്. കൂട്ടുപ്രതി ദീപക്കിനെ കഴിഞ്ഞ ഒക്ടോബറില്‍ അറസ്റ്റ് ചെയ്തിരുന്നു. തിരുവനന്തപുരം മ്യൂസിയം, തമ്പാനൂര്‍, മെഡിക്കല്‍ കോളേജ്, പൂജപ്പുര എന്നീ പോലീസ് സ്റ്റേഷനുകളില്‍ തട്ടിക്കൊണ്ടുപോകല്‍, മോഷണം, വഞ്ചന ഉള്‍പ്പെടെ നിരവധി കേസുകളിലെ പ്രതിയാണ് സുരേഷ് കുമാറെന്ന് പോലീസ് പറഞ്ഞു. മറ്റൊരു പ്രതിയായ ഗോപകുമാരന്‍ എന്നയാളെ പോലീസ് തിരയുന്നുണ്ട്.
Content Highlights: mvd job fraud case main accused arrested in kakkanad kochi
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..