പിടിയിലായ ബാബു, മനേഷ്, മനോഹരൻ, പൊന്നപ്പൻ എന്നിവർ വനപാലകർക്കൊപ്പം
അടിമാലി: ഉടുമ്പിനെ വേട്ടയാടിപ്പിടിച്ച് കറിവെച്ചുകഴിച്ച നാലുപേരെ വനപാലകര്‍ പിടികൂടി. നേര്യമംഗലം റേഞ്ചിലെ അഞ്ചാംമൈല്‍കുടിയില്‍ വാളറ കൈപിക്കല്‍ കെ.എം.ബാബു (50), തൈപ്പറമ്പ് ടി.എം.മനേഷ് (20), അഞ്ചാംമൈല്‍കുടിയില്‍ പി.കെ.മനോഹരന്‍ (44), എസ്.പൊന്നപ്പന്‍ (52) എന്നിവരെയാണ് ഡെപ്യൂട്ടി റേഞ്ചര്‍ സിജി മുഹമ്മദിന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്.
മുഖ്യപ്രതി മനോഹരന്റെ വീട്ടില്‍നിന്ന് ഉടുമ്പിറച്ചിക്കറി പിടിച്ചെടുത്തു. വെള്ളിയാഴ്ച നാലുപേര്‍ ചേര്‍ന്ന്, നാലുകിലോ തൂക്കംവരുന്ന ഉടുമ്പിനെ പിടിച്ച് കറിവെച്ചുകഴിച്ചെന്ന് ഇയാള്‍ സമ്മതിച്ചു. തുടര്‍ന്ന് മറ്റുപ്രതികളെയും അറസ്റ്റുചെയ്യുകയായിരുന്നു.
വനംവകുപ്പ് രജിസ്റ്റര്‍ചെയ്ത മറ്റുചില കേസുകളിലും മനോഹരന്‍ പ്രതിയാണ്. പ്രതികളെ അടിമാലി കോടതി റിമാന്‍ഡുചെയ്തു. സെക്ഷന്‍ ഫോറസ്റ്റര്‍ പി.ആര്‍.ജയപ്രകാശ്, ബീറ്റ് ഓഫീസര്‍മാരായ എ.എസ്.രാജു, സച്ചിന്‍ സി.ഭാനു, പി.എന്‍.ജയന്‍, അബ്ദുള്‍ ഷുക്കൂര്‍, അബ്ദുള്‍ കരിം എന്നിവര്‍ കൂടിച്ചേര്‍ന്നാണ് പ്രതികളെ അറസ്റ്റുചെയ്തത്.
Content Highlights: monitor lizard hunting four arrested in adimali
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..