ശരത്ചന്ദ്രകുമാർ
മലയിന്‍കീഴ്(തിരുവനന്തപുരം): ഒന്‍പതു ദിവസത്തോളമായി കാണാനില്ലാതിരുന്നയാളുടെ മൃതദേഹം തൃശ്ശൂരില്‍ ചാലക്കുടിപ്പുഴയുടെ തീരത്തു കണ്ടെത്തി. മലയിന്‍കീഴ് അണപ്പാട് ജനാര്‍ദനത്തില്‍ കരാറുകാരനായ ശരത്ചന്ദ്രകുമാറി(47ശ്യാം)ന്റെ മൃതദേഹമാണ് ഞായറാഴ്ച രാവിലെ കണ്ടെത്തിയത്. മൃതദേഹത്തിന് നാലു ദിവസത്തോളം പഴക്കമുണ്ടെന്ന് പറയുന്നു.
കഴിഞ്ഞ 28-ന് ശരത്ചന്ദ്രനെ കാണാതായെന്ന് ബന്ധുക്കള്‍ മലയിന്‍കീഴ് പോലീസിനു പരാതി നല്‍കിയിരുന്നു. പോലീസ് അന്വേഷണത്തില്‍ വഴുതയ്ക്കാട് ഭാഗത്ത് സ്‌കൂട്ടറില്‍ പോകുന്ന ശരത്തിന്റെ സി.സി.ടി.വി. ദൃശ്യം ലഭിച്ചിരുന്നു.
മൃതദേഹം തിരിച്ചറിയാനാകാത്ത വിധത്തിലായിരുന്നു. ഷര്‍ട്ടിന്റെ പോക്കറ്റില്‍നിന്ന് തൃശ്ശൂര്‍ കൊരട്ടി പോലീസിനു ലഭിച്ച ആധാര്‍ കാര്‍ഡില്‍നിന്നാണ് ആളെ തിരിച്ചറിഞ്ഞത്. മൃതദേഹം തൃശ്ശൂര്‍ മെഡിക്കല്‍കോളേജ് മോര്‍ച്ചറിയിലേക്കുമാറ്റി. മരണത്തില്‍ ദുരൂഹതയുള്ളതായി ബന്ധുക്കള്‍ ആരോപിച്ചു. ഭാര്യ: ഒ.രമ്യ. മകന്‍: മാധവ്.
Content Highlights: missing contractor found dead in chalakkudy river
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..