സൽമാൻ
താമരശ്ശേരി: ട്യൂഷന് കഴിഞ്ഞ് വീടുകളിലേക്ക് മടങ്ങുകയായിരുന്ന വിദ്യാര്‍ഥിനികളെ ബൈക്കില്‍ പിന്തുടര്ന്ന് റോഡില്‍വെച്ച് അപമാനിച്ച ഇതരസംസ്ഥാന തൊഴിലാളി പിടിയില്‍. ഉത്തര്‍പ്രദേശിലെ മുറാദാബാദ് ഓബ്രി സ്വദേശിയായ സല്മാന്(22)നെയാണ് താമരശ്ശേരി പോലീസ് പോക്സോ ആക്ട് ചുമത്തി അറസ്റ്റ് ചെയ്തത്.
തച്ചംപൊയില്‍-ഈര്‍പ്പോണ റോഡില്‍ ഞായറാഴ്ച വൈകീട്ടാണ് കേസിനാസ്പദമായ സംഭവം നടന്നത്. നടന്നുപോവുകയായിരുന്ന രണ്ടു വിദ്യാര്‍ഥിനികളെ സല്മാന് ബൈക്കില്‍ പിന്തുടരുകയായിരുന്നു. തുടര്‍ന്ന് ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് അവരുടെ ദേഹത്ത് സ്പര്‍ശിക്കുകയും ചെയ്തു. പരിഭ്രാന്തരായ വിദ്യാര്‍ഥിനികള്‍ ബഹളംവെച്ചതോടെ ഓടിക്കൂടിയ നാട്ടുകാര്‍ പി.സി.മുക്കിനു സമീപത്തെ ഊടുവഴിയില്നിന്ന് സല്‍മാനെ പിന്തുടര്ന്ന് പിടികൂടി. തുടര്‍ന്ന് താമരശ്ശേരി പോലീസ് സ്ഥലത്തെത്തി പ്രതിയെയും ഇയാള്‍ സഞ്ചരിച്ച ബൈക്കും കസ്റ്റഡിയിലെടുത്തു. പ്രത്യേക പോക്സോ കോടതിയില്‍ തിങ്കളാഴ്ച ഹാജരാക്കിയ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
Content Highlights: migrant labour arrested in pocso case thamarassery
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..