വയനാട്ടില്‍ വന്‍ ലഹരിമരുന്ന് വേട്ട; കാറിന്റെ ഡാഷ്‌ബോര്‍ഡില്‍ ഒളിപ്പിച്ചത് അരക്കിലോ MDMA


1 min read
Read later
Print
Share

സുല്‍ത്താന്‍ ബത്തേരി മുത്തങ്ങ ചെക്ക്‌പോസ്റ്റിന് സമീപത്തുനിന്നാണ് കാറില്‍ കടത്തുകയായിരുന്ന അരക്കിലോയോളം എം.ഡി.എം.എ. പോലീസ് പിടികൂടിയത്.

എം.ഡി.എം.എ. ലഹരിമരുന്നുമായി പിടിയിലായവർ | Screengrab: Mathrubhumi News

കല്പറ്റ: വയനാട്ടില്‍ വന്‍ ലഹരിമരുന്ന് വേട്ട. സുല്‍ത്താന്‍ ബത്തേരി മുത്തങ്ങ ചെക്ക്‌പോസ്റ്റിന് സമീപത്തുനിന്നാണ് കാറില്‍ കടത്തുകയായിരുന്ന അരക്കിലോയോളം എം.ഡി.എം.എ. പോലീസ് പിടികൂടിയത്. സംഭവത്തില്‍ മൂന്ന് യുവാക്കളെ കസ്റ്റഡിയിലെടുത്തു.

കൊടുവള്ളി സ്വദേശി മുഹമ്മദ് മിദ്‌ലജ്, സുല്‍ത്താന്‍ ബത്തേരി സ്വദേശികളായ ജാസിം അലി, അഫ്ത്താഷ് എന്നിവരാണ് പിടിയിലായത്. ആര്‍.ടി.ഒ. ചെക്ക്‌പോസ്റ്റിന് സമീപം പോലീസ് നടത്തിയ വാഹനപരിശോധനയിലാണ് യുവാക്കള്‍ സഞ്ചരിച്ച കാറില്‍നിന്ന് ഡാഷ്‌ബോര്‍ഡില്‍ ഒളിപ്പിച്ചനിലയില്‍ ലഹരിമരുന്ന് കണ്ടെടുത്തത്. വയനാട് ജില്ലയിലെ ഏറ്റവും വലിയ എം.ഡി.എം.എ വേട്ടയാണിതെന്നാണ് പോലീസ് പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍കാര്യങ്ങള്‍ വിശദീകരിക്കാന്‍ ജില്ലാ പോലീസ് മേധാവി അല്പസമയത്തിനകം മാധ്യമങ്ങളെ കാണും.

Content Highlights: mdma seized from sulthan bathery wayanad three in police custody

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
police

1 min

അറബിക് കോളേജില്‍ വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ വഴിത്തിരിവ്‌; പീഡനത്തിനിരയായി,യുവാവ് അറസ്റ്റില്‍

May 31, 2023


de casa inn

1 min

സിദ്ദിഖിന്റെ കൊല നടന്ന ഡി കാസ അടച്ചു പൂട്ടാന്‍ നിര്‍ദ്ദേശം; ഹോട്ടല്‍ പ്രവര്‍ത്തിച്ചത് ലൈസന്‍സില്ലാതെ

May 30, 2023


hotel owner murder case

1 min

'കൊന്നിട്ടില്ല, കൂടെനിന്നു, അവന്റെ പ്ലാന്‍'; ഹണിട്രാപ്പ് പച്ചക്കള്ളമെന്നും തെളിവെടുപ്പിനിടെ ഫര്‍ഹാന

May 30, 2023

Most Commented