കുത്തേറ്റു മരിച്ച ആഷിഫ്, അറസ്റ്റിലായ അഫ്സൽ
പാലയാട്: വഴക്കിനിടെ അനുജന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന ജ്യേഷ്ഠന് മരിച്ചു. കണ്ണൂര്‍ പാലയാട് ഡിഫിലിമുക്കിലെ ആയിഷാസില്‍ ആഷിഫാണ് (27) മരിച്ചത്. അനുജന് അഫ്സലിനെ (24) ധര്‍മടം പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രി 11-ഓടെയാണ് സംഭവം. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: മദ്യപിച്ച് വീട്ടിലെത്തിയ ആഷിഫ് വീട്ടുസാധനങ്ങള്‍ തകര്‍ക്കുകയും ബഹളം വയ്ക്കുകയും ചെയ്തിരുന്നു. ആഷിഫും അഫ്സലും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും ആഷിഫ് അഫ്സലിന്റ കൈക്ക് കുത്തുകയും ചെയ്തു. തുടര്‍ന്ന് അഫ്സല് കറിക്കത്തിയെടുത്ത് ജ്യേഷ്ഠനെ കുത്തുകയാണുണ്ടായത്. വയറിനാണ് കുത്തേറ്റത്. ബഹളം കേട്ട് നാട്ടുകാര്‍ പോലീസിനെ വിവരമറിയിച്ചു. കുത്തേറ്റുവീണുകിടന്ന ആഷിഫിനെ നാട്ടുകാരും ധര്‍മടം പോലീസും ചേര്‍ന്ന് തലശ്ശേരി സഹകരണ ആസ്പത്രിയിലേക്ക് മാറ്റി. ഞായറാഴ്ച മൂന്നോടെ മരിച്ചു.
സംഭവശേഷം രക്ഷപ്പെട്ട അഫ്സലിനെ തലശ്ശേരിയില്‍നിന്ന് ധര്‍മടം പോലീസ് ഇന്‍സ്പെക്ടര്‍ കെ.വി.സ്മിതേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കസ്റ്റഡിയിലെടുത്തു. കുത്താനുപയോഗിച്ച കത്തിയും കണ്ടെടുത്തു. സ്ഥലത്ത് ഫൊറന്‍സിക് സംഘം പരിശോധന നടത്തി. പിതാവ്: പരേതനായ പി.പി.അഷറഫ്. മാതാവ്: എം.പി.ഫൗസിയ. മറ്റ് സഹോദരങ്ങള്‍: അര്‍ഷാദ്, അജിനാസ്, ഫാത്തിമ.
Content Highlights: man stabbed to death by brother in kannur
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..