ബിനു, വിജയകുമാർ
അഞ്ചാലുംമൂട് (കൊല്ലം): അമ്മാവന്റെ അടിയേറ്റ് യുവാവ് മരിച്ച സംഭവത്തിലെ പ്രതിയെ റിമാന്‍ഡ് ചെയ്തു. തൃക്കരുവ മണലിക്കട വാര്‍ഡില്‍ വാടകയ്ക്ക് താമസിച്ചിരുന്ന ബിനു (38) ആണ് അമ്മാവനായ വിജയകുമാറി(48)ന്റെ അടിയേറ്റ് മരിച്ചത്.
ശനിയാഴ്ച രാത്രി 8.30-ഓടെയാണ് സംഭവം. ബിനുവും മാതാവിന്റെ സഹോദരനായ വിജയകുമാറും സഹോദരി വസന്തയും ഒരേവീട്ടില്‍ താമസിക്കുകയായിരുന്നു. എല്ലാവരും അവിവാഹിതരാണ്. പെയിന്റിങ് തൊഴിലാളിയായ ബിനു, വസന്തയുടെ അനുജത്തി വാസന്തിയുടെ മകനാണ്. ബിനുവും വിജയകുമാറും തമ്മില്‍ മിക്കദിവസവും രാത്രിയില്‍ വഴക്കുണ്ടാകാറുണ്ടെന്ന് സമീപവാസികള്‍ പറഞ്ഞു.
ശനിയാഴ്ച ജോലികഴിഞ്ഞുവന്ന ബിനുവും വിജയകുമാറും തമ്മില്‍ വഴക്കുണ്ടായി. തുടര്‍ന്നുണ്ടായ സംഘട്ടനത്തില്‍ വീട്ടിലുണ്ടായിരുന്ന ഉലക്കയെടുത്ത് വിജയകുമാര്‍ ബിനുവിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. അടിയേറ്റ് തലപൊട്ടി വീട്ടുമുറ്റത്തുകിടന്ന ബിനുവിനെ സമീപവാസികള്‍ അറിയിച്ചതിനെത്തുടര്‍ന്ന് പോലീസെത്തി അഞ്ചാലുംമൂട്ടിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
അഞ്ചാലുംമൂട് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ധര്‍മജിത്തിന്റെ നേതൃത്വത്തില്‍ പോലീസെത്തി വിജയകുമാറിനെ പിടികൂടി. വിജയകുമാറിന്റെപേരില്‍ കേസെടുത്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയും ചെയ്തു.
Content Highlights: man remanded for murdering nephew
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..