ചന്ദ്രഹാസൻ
ഫറോക്ക്: മാങ്ങപറിക്കുന്നതിലെ തര്‍ക്കത്തെ തുടര്‍ന്ന് അനിയന്റെ അടിയേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നയാള്‍ മരിച്ചു. ചെറുവണ്ണൂര്‍ പുതിയപാലത്തിനു സമീപം താഴത്തെപുരയ്ക്കല്‍ ചന്ദ്രഹാസന്‍ (70) ആണ് ഞായറാഴ്ച ഉച്ചയോടെ മരിച്ചത്.
വെള്ളിയാഴ്ച രാവിലെയായിരുന്നു മരണത്തിലേക്ക് നയിച്ച സംഭവം. കുണ്ടായിത്തോട്ടിലെ വേട്ടയ്ക്കൊരുമകന്‍ ക്ഷേത്രത്തിനു സമീപത്തെ വാടകവീട്ടില്‍നിന്ന് മാങ്ങപറിക്കാനായി ചന്ദ്രഹാസന്‍ തറവാട് വീടായ ചെറുവണ്ണൂരിലെത്തുകയായിരുന്നു.
വീടിനുമുകളില്‍കയറി മാങ്ങപറിക്കുന്നതിനിടെ അനിയന് ശിവശങ്കരന് ചന്ദ്രഹാസനെ അടിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഇവര്‍ തമ്മില്‍ സ്വത്ത് സംബന്ധമായ തര്‍ക്കമുള്ളതായും പോലീസ് പറഞ്ഞു.
ചന്ദ്രഹാസന്റെ തലയുടെ പിറകിലാണ് പട്ടികകൊണ്ടുള്ള അടിയേറ്റത്. പോലീസെത്തി ആദ്യം ചെറുവണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലും എത്തിക്കുകയായിരുന്നു. ഭാര്യ: മാലതി. മക്കള്‍: നിഖില്‍, നിമ്മി, അഡ്വ. നിധീഷ്. മരുമകന്: സന്ദീപ്.
Content Highlights: man killed by brother in feroke kozhikode
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..