ക്രിസോസ്റ്റം ബഞ്ചമിൻ
തൃശ്ശൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ഏഴ് കൊല്ലം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. തൃശ്ശൂര്‍ ഒല്ലൂര്‍ അഞ്ചേരിച്ചിറ ഗുരുദേവ ലെയിനില്‍ ഷക്കീനയില്‍ ക്രിസോസ്റ്റം ബഞ്ചമിനെ(58)യാണ് തൃശ്ശൂര്‍ ഒന്നാം അഡീഷണല്‍ ജില്ലാ ജഡ്ജി പി.എന്‍. വിനോദ് പോക്‌സോ നിയമപ്രകാരവും ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരവും ശിക്ഷിച്ചത്.
വിദേശത്ത് താമസിക്കുന്ന കുട്ടിയും കുടുംബവും 2017 നവംബറില്‍ നാട്ടില്‍ വന്നപ്പോഴായിരുന്നു സംഭവം. കുട്ടി വിദേശത്തെ സ്‌കൂളില്‍ സംഭവം വെളിപ്പെടുത്തിയതിനെത്തുടര്‍ന്ന് വിവരമറിഞ്ഞ അമ്മ ഇ-മെയില്‍ വഴി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഒല്ലൂര്‍ പോലീസ് അന്വേഷണം നടത്തി. ഇതിനിടെ പരാതിയിലുണ്ടായ കാലതാമസം ചൂണ്ടിക്കാട്ടി പ്രതി ഹൈക്കോടതിയില്‍നിന്ന് മുന്‍കൂര്‍ ജാമ്യം നേടി.
വിധി ദിവസം കോടതിയില്‍ ഹാജരാകാന്‍ തയ്യാറാകാതിരുന്ന പ്രതിയെ പോലീസ് അറസ്റ്റുചെയ്ത് ഹാജരാക്കുകയായിരുന്നു. പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ലിജി മധുവാണ് പ്രോസിക്യൂഷനുവേണ്ടി കോടതിയില്‍ ഹാജരായത്.
Content Highlights: man gets seven years imprisonment in pocso case thrissur
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..