അയ്യനാർ
തിരുപ്പൂര്‍: പല്ലടത്ത് ജോലിചെയ്യുന്ന കമ്പനിക്കകത്ത് സഹപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ പ്രതി വഴിവിട്ടാന് അയ്യനാരെ (47) ജീവപര്യന്തം തടവിന് പ്രിന്‍സിപ്പല്‍ ജില്ലാ കോടതി ശിക്ഷിച്ചു. 2021 ഫെബ്രുവരി 28-ന് പുലര്‍ച്ചെ രണ്ടുമണിക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്. സഹപ്രവര്‍ത്തകനായ മംഗളേശ്വരനെ (44) കമ്പനിവളപ്പില്‍ താമസിക്കുന്ന മുറിക്കുള്ളില്‍വെച്ച് വഴിവിട്ടാന് അയ്യനാര് ഇരുമ്പുവടികൊണ്ട് അടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.
രണ്ടുപേരും വിരുദുനഗര്‍ ജില്ലക്കാരും പെയിന്റര്മാരുമാണ്. സംഭവത്തിന്റെ തലേന്നുരാത്രി വഴിവിട്ടാന് അയ്യനാറും മംഗളേശ്വരനും മറ്റൊരുസുഹൃത്ത് പല്ലടംസ്വദേശി വീരപുത്രനുംകൂടി ബാറില്‍പ്പോയി മദ്യപിച്ചിരുന്നു. അതിനിടെ അയ്യനാരുടെ ഭാര്യയെപ്പറ്റി മംഗളേശ്വരന് മോശമായി സംസാരിച്ചു. ഇതിന്റെ വൈരാഗ്യത്തില്‍ മുറിയില്‍ തിരിച്ചെത്തിയശേഷം അടിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്.
Content Highlights: man gets life imprisonment in murder case
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..