പ്രതി വടക്കൻ സമീർ
നിലമ്പൂര്‍: പോക്‌സോ കേസില്‍ വിവിധ വകുപ്പുകളിലായി പ്രതിക്ക് 32 വര്‍ഷത്തെ കഠിനതടവും 75,000 രൂപ പിഴയുമടയ്ക്കാന്‍ നിലമ്പൂര്‍ ഫാസ്റ്റ് ട്രാക് കോടതിയുടെ വിധി. അമരമ്പലം പഞ്ചായത്തിലെ മേലേ കൂറ്റമ്പാറ വടക്കന്‍ സമീറിനാണ് (43) പോക്‌സോ കേസില്‍ ശിക്ഷ വിധിച്ചത്.
നിലമ്പൂരില്‍ പുതിയ ഫാസ്റ്റ്ട്രാക് കോടതി വന്നശേഷമുള്ള ആദ്യത്തെ വിധി എന്ന പ്രത്യേകതയും ഈ കേസിനുണ്ട്. 12 വയസ്സുള്ള ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക അതിക്രമത്തിന് പലപ്പോഴായി ഇരയാക്കിയ സംഭവത്തില്‍ പൂക്കോട്ടുംപാടം പോലീസ് 2016-ല്‍ രജിസ്റ്റര്‍ചെയ്ത കേസിലാണ് സുപ്രധാന വിധി.
2014-ലാണ് കേസിന് ആസ്പദമായ സംഭവം. പലതവണ പ്രതി കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി. 2015-ല്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരാണ് സംഭവം പോലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്.
2016-ലാണ് പൂക്കോട്ടുംപാടം പോലീസ് പ്രതിക്കെതിരേ കേസെടുത്തത്. കേസില്‍ 10-ഓളം സാക്ഷികളെ വിസ്തരിക്കുകയും 12-ഓളം രേഖകള്‍ കോടതി പരിഗണിക്കുകയും ചെയ്തു. പ്രതിയെ മഞ്ചേരിയിലെ പ്രത്യേക സബ് ജയിലിലേക്കയച്ചു.
Content Highlights: man gets 32 years imprisonment in pocso case nilambur
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..