.jpg?$p=c8e5126&f=16x10&w=856&q=0.8)
വനജ, ജോസ് കാൻപിയർ
നാഗര്‍കോവില്‍: ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി രണ്ടുദിവസം വീട്ടിനുള്ളില്‍ മൃതദേഹം ഒളിപ്പിച്ചശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു. നാഗര്‍കോവില്‍ കോട്ടാറില്‍ വാടക വീട്ടില്‍ താമസിച്ചിരുന്ന കുളച്ചല്‍ സ്വദേശി ജോസ് കാന്‍പിയര്‍(47), ഭാര്യ വനജ (32) എന്നിവരാണ് മരിച്ചത്.
ഭാര്യയെ കൊലപ്പെടുത്തിയശേഷം, രണ്ടു പെണ്മക്കളെയും കൈകാലുകള്‍ കെട്ടിയിട്ട ജോസ്, മൂത്ത മകളെ കഴുത്തറുത്ത് കൊലപ്പെടുത്താനും ശ്രമിച്ചിരുന്നു. തിങ്കളാഴ്ച ഉച്ചയോടെ കഴുത്തിലെ മുറിവുമായി വീടിനു പുറത്തിറങ്ങിയ മൂത്തമകള്‍ മഞ്ജു(13)വാണ് അമ്മയും അച്ഛനും വീടിനുള്ളില്‍ മരിച്ചുകിടക്കുന്ന വിവരം അയല്‍ക്കാരെ അറിയിച്ചത്. അയല്‍വാസികള്‍ പോയി നോക്കുമ്പോള്‍ വനജ കട്ടിലിനടിയില്‍ മരിച്ചനിലയിലും ജോസിനെ മുറിക്കുള്ളില്‍ തൂങ്ങിമരിച്ചനിലയിലും കണ്ടെത്തുകയായിരുന്നു.
വിദേശത്തായിരുന്ന ജോസ് കാന്‍പിയര്‍ ഡിസംബറോടെയാണ് നാട്ടില്‍ എത്തിയത്. തുടര്‍ന്നാണ് വാടകവീട്ടില്‍ താമസമായത്. മിശ്രവിവാഹിതരായ ദമ്പതികള്‍ക്കിടയില്‍ വാക്കേറ്റം പതിവായിരുന്നു. ശനിയാഴ്ച ഉച്ചയോടെ ഇരുവരും വാക്കേറ്റമുണ്ടായതിനെ തുടര്‍ന്നാണ് ജോസ് വനജയെ കഴുത്തറുത്ത് കൊലപ്പെടുത്തിയതെന്നു കരുതുന്നു.
സ്കൂളില്‍ പോയിരുന്ന രണ്ടു പെണ്മക്കള് വീട്ടില്‍ എത്തുംമുമ്പായി മൃതദേഹം മുറിക്കുള്ളില്‍ ഒളിപ്പിച്ചു. വീട്ടിലെത്തിയ കുട്ടികള്‍ അമ്മയെ തിരക്കിയപ്പോഴാണ് ഇരുവരെയും കൈകാലുകള്‍ കെട്ടിയിട്ടത്.
അമ്മയെ തിരക്കുമ്പോള്‍ ഭീഷണിപ്പെടുത്തിയിരുന്ന ജോസ്, തിങ്കളാഴ്ച ഉച്ചയോടെ മൂത്ത മകളുടെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിച്ചു. കൊല്ലരുതെന്ന് മകള്‍ യാചിച്ചപ്പോള്‍ മുറിക്കുള്ളില്‍ കയറി തൂങ്ങിമരിക്കുകയായിരുന്നു. മൂത്തമകള്‍ മഞ്ജുവിനെയും ഇളയമകള്‍ അക്ഷരയെയും പോലീസ് ആശുപത്രിയില്‍ എത്തിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..