പരിക്കേറ്റ കുട്ടി, പ്രതി അഷ്റഫ്
പെരിന്തൽമണ്ണ: പേരയ്ക്ക പറിച്ചെന്നാരോപിച്ച് ആക്രമിക്കപ്പെട്ട് തുടയെല്ലിന് ശസ്ത്രക്രിയ കഴിഞ്ഞ പന്ത്രണ്ടുകാരന് രണ്ടുദിവസത്തിനുള്ളിൽ ആശുപത്രി വിടാനാകും. എന്നാൽ രണ്ടുമാസം പൂർണവിശ്രമം വേണ്ടിവരും.
തുടയെല്ലിലിട്ട കമ്പി ഒരുവർഷത്തിനുശേഷമേ നീക്കാനാകൂവെന്നും ശസ്ത്രക്രിയയ്ക്ക് നേതൃത്വംനൽകിയ ഡോ. ഷക്കീബ് പറഞ്ഞു. ഇടത്തേകാലിലെ തുടയെല്ല് രണ്ടുവശങ്ങളിലായി പൊട്ടിയിരുന്നു. ഇതിനാണ് പെരിന്തൽമണ്ണ എം.ഇ.എസ്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തിയത്.
ഞായറാഴ്ച വൈകീട്ട് നാലോടെ വാഴേങ്കട ബിടാത്തി കളത്തിൽകുണ്ട് റോഡിലായിരുന്നു സംഭവം. കൂട്ടുകാർക്കൊപ്പം പന്തുകളിക്കാൻ പോയി മടങ്ങുമ്പോൾ തൊട്ടടുത്ത വീട്ടിൽനിന്നൊരാൾ ആരാണ് വീട്ടിലേക്കു കല്ലെറിഞ്ഞതെന്ന് ചോദിക്കുകയും മർദിക്കുകയുമായിരുന്നു. വീണിടത്തുനിന്ന് എഴുന്നേറ്റ് ഓടിയപ്പോൾ പിന്നാലെ സ്കൂട്ടർ ഓടിച്ചുവന്ന് ഇടിച്ചുവീഴ്ത്തുകയായിരുന്നു എന്നാണ് കുട്ടി പോലീസിൽ നൽകിയ മൊഴി. ഇതേത്തുടർന്ന് അറസ്റ്റിലായ വാഴേങ്കട കുനിയൻകാട്ടിൽ അഷ്റഫിനെ(49) കോടതി റിമാൻഡ് ചെയ്തിരിക്കുകയാണ്.
Content Highlights: Man bashes teen boy after ramming him with bike for plucking guava
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..