രമേശൻ
തയ്യൂര്‍(തൃശ്ശൂര്‍): തയ്യൂരില്‍ സ്ത്രീയെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ച് ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ എരുമപ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തു. തയ്യൂര്‍ വട്ടംപറമ്പില്‍ വീട്ടില്‍ രമേശനാണ് (40) അറസ്റ്റിലായത്. ജൂണ്‍ 29-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടുപടിക്കല്‍ മണ്ണുകൊണ്ടുവന്നിട്ടത് മാറ്റിയിടാന്‍ പറഞ്ഞതിലുള്ള വൈരാഗ്യത്താല്‍ ആക്രമിച്ചെന്നാണ് പരാതി. പരാതിക്കാരിയുടെ കഴുത്തില്‍ പിടിച്ചമര്‍ത്തി തള്ളി താഴെയിട്ടെന്നും ധരിച്ചിരുന്ന വസ്ത്രം വലിച്ചുകീറിയെന്നും പരാതിയിലുണ്ട്.
പോലീസില്‍ പരാതികൊടുത്തതിന്റെ വിരോധത്താല്‍ രാത്രിയില്‍ പരാതിക്കാരിയുടെ വീട്ടുമുറ്റത്തു കിടന്നിരുന്ന കാറിന്റെ ടയറുകള്‍ കുത്തി പഞ്ചറാക്കി പ്രതി ഒളിവില്‍ പോകുകയായിരുന്നു. എരുമപ്പെട്ടി പോലീസ് ഇന്‍സ്പെക്ടര്‍ കെ.കെ. ഭൂപേഷ്, എസ്.ഐ. ടി.സി. അനുരാജ്, കെ.വി. സുഗതന്, കെ.എസ്. സുവീഷ്കുമാര്‍, കെ. സഗുണ്‍ എന്നിവരാണ് കേസ് അന്വേഷിച്ചത്.
Content Highlights: man arrested in thayyur thrissur for attacking woman
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..