റെജികുമാർ
തൃശ്ശൂർ: മദ്യപിക്കുന്നതിനിടയിലുണ്ടായ തർക്കത്തിൽ പിടിച്ചുമാറ്റാൻ ശ്രമിച്ചയാളുടെ കഴുത്ത് ബ്ലേഡ് കൊണ്ട് മുറിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചു. സംഭവത്തിൽ തിരുവനന്തപുരം വാമനപുരം റെജി ഭവനത്തിൽ റെജികുമാറി (44) നെ നെടുപുഴ പോലീസ് അറസ്റ്റ് ചെയ്തു. ഗുരുതരമായി പരിക്കേറ്റ പ്രകാശനെ ജനറൽ ആശുപത്രിയിലേക്കും പിന്നീട് മെഡിക്കൽ കോളേജിലേക്കും മാറ്റി. ശക്തൻ നഗറിൽ ബീവറേജ് കോർപ്പറേഷന്റെ ഔട്ട്ലെറ്റിന് സമീപം വ്യാഴാഴ്ച മൂന്നോടെയാണ് സംഭവം.
വാർപ്പുപണിക്കാരായ പാലക്കാട് കണ്ണമ്പ്ര തരൂർ വീട്ടിൽ പ്രകാശൻ (45) സുഹൃത്ത് ഷിനുവുമൊത്ത് മദ്യം വാങ്ങാനെത്തിയപ്പോഴാണ് റെജികുമാറിനെ പരിചയപ്പെട്ടത്. മൂവരും മദ്യം വാങ്ങി ഔട്ട്ലെറ്റിന് സമീപം ഒഴിഞ്ഞുകിടക്കുന്ന ഷോപ്പിങ് മാളിന് പിറകിലിരുന്ന് കഴിച്ചു. ഇതിനിടെ പ്രതി റെജികുമാറും ഷിനുവും തമ്മിൽ വാക്ക് തർക്കമുണ്ടായി. ഇവരെ പിടിച്ചു മാറ്റാൻ ശ്രമിച്ചപ്പോഴാണ് റെജികുമാർ തന്റെ ബാഗിലെ ബ്ലേഡ് ഉപയോഗിച്ച് പ്രകാശന്റെ കഴുത്ത് മുറിച്ചത്.
നെടുപുഴ എസ്.എച്ച്.ഒ. ടി.ജി. ദിലീപിന്റെ നിർദേശപ്രകാരം ഉടൻ സംഭവസ്ഥലത്തെത്തിയ എസ്.ഐ. കെ. അനുദാസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. അന്വേഷണ സംഘത്തിൽ എ.എസ്.ഐ. മാരായ ബാലസുബ്രഹ്മണ്യൻ, രാംകുമാർ, ഗ്രേഡ് സീനിയർ സി.പി.ഒ. മാരായ സിബു, പ്രശാന്ത് എന്നിവരുമുണ്ടായി.
Content Highlights: man arrested for murder attempt
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..