ബോട്ടുണ്ടെന്നും മീന്‍കച്ചവടമെന്നും പറഞ്ഞ് വാടകവീടെടുത്തു, നടത്തിയത് ലഹരിമരുന്ന് കച്ചവടം, പിടിയില്‍


1 min read
Read later
Print
Share

മുപ്പതോളം അടിപിടി, കവര്‍ച്ചക്കേസുകളില്‍ പ്രതിയാണ് പ്രദീപന്‍. പ്രദീപന്‍ ലഹരിക്ക് അടിമയാണെന്നും ബ്രൗണ്‍ ഷുഗര്‍ സ്ഥിരമായി ഉപയോഗിക്കാറുണ്ടെന്നും പോലീസ് പറഞ്ഞു.

പ്രദീപൻ

പന്തീരാങ്കാവ്(കോഴിക്കോട്): വാടകവീട് കേന്ദ്രീകരിച്ച് ലഹരിമരുന്നായ ബ്രൗണ്‍ ഷുഗര്‍ വില്‍പ്പന നടത്തിയയാള്‍ പിടിയില്‍. പാറക്കുളം അന്താരപ്പറമ്പ് വീട്ടില്‍ പ്രദീപന്‍ (38) ആണ് പിടിയിലായത്. നര്‍കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മിഷണര്‍ പ്രകാശന്‍ പടന്നയിലിന്റെ നേതൃത്വത്തില്‍ ജില്ലാ ആന്റി നര്‍കോട്ടിക് സ്‌പെഷ്യല്‍ ആക്ഷന്‍ ഫോഴ്സും പന്തീരാങ്കാവ് സബ് ഇന്‍സ്‌പെക്ടര്‍ വി.എല്‍. ഷിജുവും വാടകവീട്ടില്‍ നടത്തിയ പരിശോധനയിലാണ് 8.76 ഗ്രാം ബ്രൗണ്‍ ഷുഗറുമായി ഇയാളെ അറസ്റ്റ് ചെയ്തത്. ജില്ലയിലെ ചേവായൂര്‍, ഫറോക്ക്, കുന്ദമംഗലം പോലീസ് സ്റ്റേഷന്‍ പരിധിയിലും മലപ്പുറം, എറണാകുളം, തൃശ്ശൂര്‍ തുടങ്ങിയ ജില്ലകളിലും മുപ്പതോളം അടിപിടി, കവര്‍ച്ചക്കേസുകളില്‍ പ്രതിയാണ് പ്രദീപന്‍. പ്രദീപന്‍ ലഹരിക്ക് അടിമയാണെന്നും ബ്രൗണ്‍ ഷുഗര്‍ സ്ഥിരമായി ഉപയോഗിക്കാറുണ്ടെന്നും പോലീസ് പറഞ്ഞു.

ലഹരിമരുന്ന് വില്‍പ്പന ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് പോലീസ് ആഴ്ചകളായി വീട് നിരീക്ഷിച്ചുവരുകയായിരുന്നു. പിടികൂടിയ മയക്കുമരുന്നിന്ന് ചില്ലറ വിപണിയില്‍ രണ്ടര ലക്ഷത്തോളം രൂപ വിലവരും. ബോട്ടുണ്ടെന്നും മീന്‍കച്ചവടമാണെന്നും നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ചാണ് വീട് വാടകയ്‌ക്കെടുത്തിരുന്നത്.

ഫോണ്‍ ഉള്‍പ്പെടെ കേന്ദ്രീകരിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പന്തീരാങ്കാവ് ഇന്‍സ്‌പെക്ടര്‍ എന്‍. ഗണേഷ് കുമാര്‍ പറഞ്ഞു.

സബ് ഇന്‍സ്‌പെക്ടര്‍ മനോജ് എടയേടത്ത്, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ അബ്ദുറഹിമാന്‍, എസ്.സി.പി.ഒ. കെ. അനീഷ് മൂസന്‍വീട്, സി.പി.ഒ.മാരായ ജിനേഷ് ചൂലൂര്‍, സുനോജ് കാരയില്‍, അര്‍ജുന്‍ അജിത്, പന്തീരാങ്കാവ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ ടി.വി. ധനഞ്ജയദാസ്, എസ്.സി.പി.ഒ. മാരായ പി. ശ്രീജിത്കുമാര്‍, എം. രഞ്ജിത്ത്, വനിതാ സി.പി.ഒ. ശാലിനി, ശ്രുതി എന്നിവര്‍ അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.

Content Highlights: man arrested for drugs sales in kozhikode

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
rajesh

1 min

ഡൽഹി പോലീസിലെ മലയാളി ഉദ്യോഗസ്ഥന് ക്രൂരമർദനം; സ്ത്രീയടക്കമുള്ള മൂന്നംഗ സംഘം അറസ്റ്റിൽ

Sep 22, 2023


delhi murder

2 min

രണ്ടുപേര്‍ക്കും സഹപ്രവര്‍ത്തകയെ ഇഷ്ടം, 9 ലക്ഷം രൂപ കടം; സീനിയര്‍ ഓഫീസറെ കൊന്ന് കുഴിച്ചിട്ട് യുവാവ്

Sep 21, 2023


rape

1 min

ഹരിയാണയില്‍ മൂന്ന് സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്തു; അക്രമം കുടുംബാംഗങ്ങളെ കെട്ടിയിട്ടശേഷം

Sep 22, 2023


Most Commented