സ്വപ്ന സുരേഷ് | Photo: PTI
കൊച്ചി: ലൈഫ് മിഷൻ കേസിൽ സ്വപ്ന സുരേഷിന് സിബിഐ നോട്ടീസ്. തിങ്കളാഴ്ച കൊച്ചി ഓഫീസിൽ ഹാജരാകാനാണ് നിർദേശം. കേസിൽ സരിത്തിനെ സിബിഐ നേരത്തെ ചോദ്യം ചെയ്തിരുന്നു.
ലൈഫ് മിഷൻ അഴിമതിയുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച 10.30ന് ഹാജരാകാനാണ് നിർദേശം. യു.വി ജോസ് അടക്കമുള്ളവർ ഹൈക്കോടതിയെ സമീപിച്ചിരുന്നുവെങ്കിലും ലൈഫ് മിഷനുമായി ബന്ധപ്പെട്ട അന്വേഷണം തടയപ്പെട്ടിരുന്നു. പിന്നീട് സിബിഐ സുപ്രീംകോടതിയെ സമീപിച്ചാണ് അന്വേഷണത്തിന് അനുമതി വാങ്ങിയത്. നേരത്തെ സരിത്തിനെ സിബിഐ ചോദ്യം ചെയ്തിരുന്നു. ആദ്യമായിട്ടാണ് ലൈഫ്മിഷൻ കേസ് അഴിമതിയുമായി ബന്ധപ്പെട്ട് സ്വപ്നയെ ചോദ്യം ചെയ്യുന്നത്.
യു.വി ജോസ് അടക്കമുള്ളവരുടെ മൊഴി നേരത്തെ സിബിഐ രേഖപ്പെടുത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട് യുണിടാക് എം.ഡി സന്തോഷ് ഈപ്പൻ മാത്രമാണ് നിലവിൽ പ്രതി ചേർക്കപ്പെട്ടിട്ടുള്ളത്.
സ്വപ്നയ്ക്കെതിരായ തുടർച്ചയായ അന്വേഷണങ്ങൾ തങ്ങളുടെ സ്ഥാപനത്തെ ബാധിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി സ്വപ്നയെ സ്വകാര്യ എന്‍ജിഒ ആയ എച്ച്.ആര്‍.ഡി.എസ് പുറത്താക്കിയിരുന്നു. പാലക്കാട് ആസ്ഥനമായി പ്രവര്‍ത്തിക്കുന്ന എച്ച്ആര്‍ഡിഎസില്‍ സിഎസ്ആര്‍ ഡയറക്ടറായി ഫെബ്രുവരിയിലാണ് സ്വപ്‌നയ്ക്ക് നിയമനം നല്‍കിയത്. ഇതിന് ശേഷം മുഖ്യമന്ത്രിക്കെതിരെ സ്വപ്‌ന ഉന്നയിച്ച ആരോപണങ്ങള്‍ക്ക് പിന്നില്‍ എച്ച്ആര്‍ഡിഎസാണെന്ന് സിപിഎം നേതാക്കള്‍ ആരോപിച്ചിരുന്നു. സ്വപ്‌നയ്ക്ക് നിയമസഹായമടക്കം എച്ച്ആര്‍ഡിഎസ് ഒരുക്കി നല്‍കുകയും ചെയ്തിരുന്നു.
Content Highlights: life mission scam case - swapna suresh got cbi notice
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..