ലഹരിമാഫിയ കാരിയറാക്കിയെന്ന പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍; ഒരാഴ്ചയായിട്ടും എങ്ങുമെത്താതെ അന്വേഷണം


1 min read
Read later
Print
Share

ഇത്തരമൊരു സംഭവം നടന്നിട്ടുണ്ടോ, എങ്കില്‍ ഇതിന് പിന്നിലാര് തുടങ്ങിയ കാര്യങ്ങളാണ് പോലീസ് അന്വേഷിച്ചത്. ഇതിനായി കുട്ടിയുടെ സഹപാഠികളില്‍നിന്നും അധ്യാപകരില്‍നിന്നും ഡോക്ടര്‍മാരില്‍നിന്നുമെല്ലാം വിവരങ്ങള്‍ ശേഖരിച്ചു.

പ്രതീകാത്മക ചിത്രം | Getty Images

വടകര: അഴിയൂരില്‍ എട്ടാംക്ലാസ് വിദ്യാര്‍ഥിനിയെ മയക്കുമരുന്ന് നല്‍കി ലഹരിക്കടത്തിന് ഉപയോഗിച്ചെന്ന വെളിപ്പെടുത്തല്‍ വന്നിട്ട് ഒരാഴ്ചയാകുമ്പോഴും എങ്ങുമെത്താതെ അന്വേഷണം. ഇപ്പോഴും സംഭവത്തില്‍ വ്യക്തതവരുത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല.

ഇത്തരമൊരു സംഭവം നടന്നിട്ടുണ്ടോ, എങ്കില്‍ ഇതിന് പിന്നിലാര് തുടങ്ങിയ കാര്യങ്ങളാണ് പോലീസ് അന്വേഷിച്ചത്. ഇതിനായി കുട്ടിയുടെ സഹപാഠികളില്‍നിന്നും അധ്യാപകരില്‍നിന്നും ഡോക്ടര്‍മാരില്‍നിന്നുമെല്ലാം വിവരങ്ങള്‍ ശേഖരിച്ചു. വെളിപ്പെടുത്തല്‍ നടത്തിയ പെണ്‍കുട്ടിയുടെ മൊഴി കൗണ്‍സലിങ്ങിലൂടെ ശേഖരിച്ചു. എന്നാല്‍, ഇപ്പോഴും അന്തിമനിഗമനത്തില്‍ പോലീസ് എത്തിയിട്ടില്ല.

എല്ലാക്കാര്യങ്ങളും വിലയിരുത്തിയശേഷംമാത്രമേ വിശദാംശങ്ങള്‍ പുറത്തുവിടൂ എന്നാണ് പോലീസ് നിലപാട്. ഇപ്പോഴും പോലീസ് നേരത്തേ രജിസ്റ്റര്‍ചെയ്ത പോക്‌സോ കേസ് മാത്രമാണുള്ളത്. മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസ് രജിസ്റ്റര്‍ചെയ്തിട്ടില്ല. ചൊവ്വാഴ്ച കുട്ടിയെ കോഴിക്കോട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയിലെത്തിച്ച് കൗണ്‍സലിങ്ങിന് വിധേയയാക്കി. നേരത്തേ കോഴിക്കോട് മെഡിക്കല്‍ കോളേജിലും കൗണ്‍സലിങ് നടത്തിയിരുന്നു.

സി.ഡബ്ല്യു.സി. മൊഴിയെടുത്തു

കോഴിക്കോട്: ലഹരിക്കടത്തുസംഘം കാരിയറാക്കിയെന്ന് പറയുന്ന അഴിയൂരിലെ എട്ടാംക്ലാസ് വിദ്യാര്‍ഥിനി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി (സി.ഡബ്ല്യു.സി.) മുമ്പാകെ ചൊവ്വാഴ്ച മൊഴിനല്‍കി. അഴിയൂര്‍ പഞ്ചായത്ത് പ്രസിഡന്റും വാര്‍ഡ് അംഗവും രക്ഷിതാക്കളും കുട്ടിയോടൊപ്പമുണ്ടായിരുന്നു.

ആദ്യം കുട്ടിയുടെ മാനസിക-ശാരീരിക ആരോഗ്യം ഉറപ്പുവരുത്താനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് സി.ഡബ്ല്യു.സി. ചെയര്‍മാന്‍ പി. അബ്ദുള്‍ നാസര്‍ പറഞ്ഞു. കുട്ടി പറയുന്നകാര്യങ്ങള്‍ വസ്തുതാപരമായി ശരിയാണെങ്കില്‍ അന്വേഷണം കൃത്യമായി നടത്താനുള്ള സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുമെന്ന് ചെയര്‍മാന്‍ പറഞ്ഞു. സി.ഡബ്ല്യു.സി. അന്വേഷണത്തില്‍ നേരിട്ട് ഇടപെടില്ല. അന്വേഷണത്തിന് പറ്റുന്നരീതിയില്‍ കുട്ടിയുടെ ശാരീരിക-മാനസിക ആരോഗ്യം കുറച്ചുകൂടി മെച്ചപ്പെടേണ്ടതുണ്ട്. അതിനാവശ്യമായ കൗണ്‍സലിങ് സി.ഡബ്‌ള്യു.സി. മുഖേന നല്‍കുകയും നിരീക്ഷിക്കുകയും ചെയ്യും.

കുട്ടിക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കില്‍ ഡോക്ടറുടെ സേവനംതേടി ശാസ്ത്രീയപരിശോധന നടത്തുമെന്നും ചെയര്‍മാന്‍ പറഞ്ഞു. ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സമിതികള്‍ ഇപ്പോള്‍ പഞ്ചായത്ത്തലത്തിലും സജീവമാണ്. ബന്ധപ്പെട്ട വാര്‍ഡ് അംഗത്തെ വിളിപ്പിച്ചത് അതുകൊണ്ടാണെന്നും സി.ഡബ്ല്യു.സി. വ്യക്തമാക്കി.

Content Highlights: kozhikode vadakara azhiyur school girl drugs case allegation

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kannur train fire

2 min

തർക്കത്തിന് പിന്നാലെ ട്രെയിനിന് തീയിട്ടത് ബംഗാള്‍ സ്വദേശി?; പ്രതിക്ക് മാനസികപ്രശ്‌നമുണ്ടെന്നും സൂചന

Jun 1, 2023


attack

'കല്ലുകൊണ്ട് മുഖത്തിടിച്ചു, ബെൽറ്റുകൊണ്ട് അടിച്ചു'; മലയാളി വിദ്യാർഥികളെ അക്രമിച്ച 7 പേർ അറസ്റ്റിൽ

Jun 2, 2023


RAPE

1 min

19-കാരിയെ ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ചു; താമരശ്ശേരി ചുരത്തില്‍ ഉപേക്ഷിച്ചു, പോലീസ് അന്വേഷണം

Jun 2, 2023

Most Commented