യുവാവിന്റെ മരണത്തിന് കാരണം ജോലിതട്ടിപ്പെന്ന് പരാതി; വിദേശത്തെ ജോലിക്കായി നല്‍കിയത് 2.30 ലക്ഷം


2 min read
Read later
Print
Share

സിങ്കപ്പൂരില്‍ എയര്‍പോര്‍ട്ടുമായി ബന്ധപ്പെട്ട മേഖലയില്‍ ജോലി നല്‍കാമെന്നു പറഞ്ഞ് 2021 ജൂലായില്‍ ഒരുലക്ഷം രൂപ വാങ്ങി. എന്നാല്‍ കോവിഡ് പ്രതിസന്ധിയാണെന്നും ജോലിക്ക് അവസരമില്ലെന്നും പറഞ്ഞ് തുക തിരികെ നല്‍കി വിശ്വാസമാര്‍ജിച്ചു.

കൃഷ്ണനുണ്ണി

ശാസ്താംകോട്ട: യുവാവ് തൂങ്ങിമരിച്ചത് ജോലിതട്ടിപ്പിനിരയായതിലുള്ള മനോവിഷമംമൂലമെന്നു ബന്ധുക്കള്‍. ജോലി നല്‍കാമെന്നുപറഞ്ഞ് ലക്ഷങ്ങള്‍ കൈക്കലാക്കി രണ്ടുവര്‍ഷം കാത്തിരുന്നിട്ടും അവസരം ലഭിക്കാത്തതാണ് മരണത്തിനിടയാക്കിയതെന്നാണ് പരാതി. മുതുപിലാക്കാട് പടിഞ്ഞാറ് മാധവത്തില്‍ രാധാകൃഷ്ണപിള്ളയുടെ മകന്‍ കൃഷ്ണനുണ്ണി(24)യാണ് മരിച്ചത്.

വിദേശത്ത് ജോലി തരപ്പെടുത്തുന്നതിന് 2.30 ലക്ഷം രൂപ നല്‍കി കബളിപ്പിക്കപ്പെട്ടതാണ് മരണകാരണമെന്ന് ബന്ധുക്കള്‍ പറയുന്നു. കണ്ണൂര്‍ പയ്യന്നൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഏവിയേഷന്‍ സ്ഥാപന ഉടമയ്‌ക്കെതിരേയാണ് പരാതി.

കൃഷ്ണനുണ്ണിയുടെ ബന്ധുക്കള്‍ക്ക് അറിയാവുന്ന ഒരാള്‍ വഴിയാണ് ഇയാളുമായി ബന്ധപ്പെടുന്നത്. സിങ്കപ്പൂരില്‍ എയര്‍പോര്‍ട്ടുമായി ബന്ധപ്പെട്ട മേഖലയില്‍ ജോലി നല്‍കാമെന്നു പറഞ്ഞ് 2021 ജൂലായില്‍ ഒരുലക്ഷം രൂപ വാങ്ങി. എന്നാല്‍ കോവിഡ് പ്രതിസന്ധിയാണെന്നും ജോലിക്ക് അവസരമില്ലെന്നും പറഞ്ഞ് തുക തിരികെ നല്‍കി വിശ്വാസമാര്‍ജിച്ചു. കോവിഡിന്റെ തീവ്രത മാറിയെന്നും ഒഴിവുണ്ടെന്നും പറഞ്ഞ് വീട്ടുകാരുമായി ബന്ധപ്പെട്ടു. തുടര്‍ന്ന് ഓഗസ്റ്റ് 27-ന് ഒരുലക്ഷം രൂപ അയാളുടെ അക്കൗണ്ടില്‍ ഇട്ടുനല്‍കി. ഏവിയേഷന്‍ രംഗത്ത് യോഗ്യതിയില്ലെന്നു പറഞ്ഞതനുസരിച്ച് ഉടമ തന്നെ ഇടപെട്ട് നവംബര്‍ 23-ന് ട്രാവല്‍ ഏജന്റായി ജോലി നോക്കുകയാണെന്ന് കാണിക്കുന്ന സര്‍ട്ടിഫിക്കറ്റ് പയ്യന്നൂരിലെ സ്ഥാപനത്തിന്റെ പേരില്‍ വ്യാജമായി നിര്‍മിച്ചുനല്‍കി.

വീണ്ടും മറ്റൊരു സ്ഥാപനത്തിന്റെ പേരില്‍ ഈവര്‍ഷം ഫെബ്രുവരിയില്‍ എയര്‍ലൈന്‍ എയര്‍പോര്‍ട്ട് വ്യാജ ഡിപ്ലോമ സര്‍ട്ടിഫിക്കറ്റും നല്‍കി. ഇതിനിടെ വിദേശ കമ്പനിയിലേക്കാണെന്നു ധരിപ്പിച്ച് ഓണ്‍ലൈനായി ഒരുതവണ കൂടിക്കാഴ്ച നടത്തി. െബംഗളൂരുവില്‍ കൃഷ്ണനുണ്ണിയെ നേരിട്ടെത്തിച്ച് രണ്ടുതവണ കൂടിക്കാഴ്ച നടത്തി വിശ്വാസമുറപ്പിച്ചു. ജോലി ശരിയായിട്ടുണ്ടെന്നും അവര്‍ക്ക് പണം നല്‍കണമെന്നും പറഞ്ഞ് ഒക്ടോബര്‍ 10-ന് വീണ്ടും 75,000 കൂടി അയാള്‍ വാങ്ങി. അതിനുശേഷം തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ ജോലി തരപ്പെടുത്തി നല്‍കാമെന്നു ധരിപ്പിച്ചു. താത്പര്യമില്ലെന്നു കൃഷ്ണനുണ്ണി അറിയിച്ചതോടെ നടന്നില്ല. ഗള്‍ഫില്‍ ഒഴിവുണ്ടെന്നു ധരിപ്പിച്ച് ഈവര്‍ഷം ഓഗസ്റ്റില്‍ വീണ്ടും 50,000 രൂപ വാങ്ങി. അടുത്തിടെ 5,000 കൂടി നല്‍കി.

ഇത്തരത്തില്‍ വലിയ കബളിപ്പിക്കലാണ് നടന്നത്. ജോലി ലഭിക്കാതിരുന്നതിനാല്‍ മകന്‍ വലിയ ദുഃഖത്തിലായിരുന്നെന്ന് രാധാകൃഷ്ണപിള്ള പറഞ്ഞു. ജോലിതട്ടിപ്പിനെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് രാധാകൃഷ്ണപിള്ള വിവിധതലങ്ങളില്‍ പരാതി നല്‍കി.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

Content Highlights: kollam shasthamcotta youth suicide family alleges job fraud


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
usa murder

1 min

കോളേജിലെ 'രഹസ്യം' അറിയരുത്;ഫ്രൈയിങ് പാൻ കൊണ്ട് അടി, കഴുത്തിൽ കുത്തിയത് 30 തവണ; അമ്മയെ കൊന്ന് 23-കാരി

Sep 26, 2023


kadakkal soldier

1 min

സൈനികന്റെ പുറത്ത് 'PFI' ചാപ്പകുത്തിയെന്ന പരാതി വ്യാജം; സൈനികനും സുഹൃത്തും കസ്റ്റഡിയില്‍

Sep 26, 2023


kadakkal soldier fake pfi stamping

1 min

അഞ്ചുമാസത്തെ തയ്യാറെടുപ്പ്, ദേശീയശ്രദ്ധനേടാൻ ശ്രമം; വർഗീയലഹളയ്ക്ക് ശ്രമിച്ചതിനടക്കം സൈനികനെതിരേ കേസ്

Sep 26, 2023


Most Commented