കെ.എസ്.ആർ.ടി.സി. ഗാരേജിനു മുന്നിലുള്ള ഹോട്ടൽ അടിച്ചുതകർത്ത നിലയിൽ
ആലുവ: ഗുണ്ടാപ്പിരിവ് നല്‍കാതിരുന്നതിന് ആലുവയില്‍ ഹോട്ടല്‍ അടിച്ചുതകര്‍ത്തു. ബുധനാഴ്ച പുലര്‍ച്ചെ ദേശീയപാതയില്‍ കെ.എസ്.ആര്.ടി.സി. ഗാരേജിനു മുന്നിലുള്ള ശക്തി ഫുഡ്സ് എന്ന കടയാണ് തകര്‍ത്തത്.
പുലര്‍ച്ചെ ഒരു മണിയോടെ എത്തിയ ഒരാള്‍ 200 രൂപ വേണമെന്ന് കടയുടമയായ തമിഴ്നാട് സ്വദേശി ശക്തിവേലിനോട് ആവശ്യപ്പെട്ടു. ബൈക്കില്‍ പെട്രോള്‍ തീര്‍ന്നുവെന്ന കാരണമാണ് ഇയാള്‍ പറഞ്ഞത്.
പരിചയമില്ലാത്തതിനാല്‍ തരാനാവില്ലെന്ന് വ്യക്തമാക്കിയപ്പോള്‍ കൈയേറ്റം ചെയ്യാനൊരുങ്ങി. തുടര്‍ന്ന് മൊബൈല്‍ നമ്പര്‍ തന്നാല്‍ പണം നല്‍കാമെന്ന് ശക്തിവേല്‍ അറിയിച്ചു. ഇതുകേട്ട് കടയിലെ കറികളും മറ്റും ഇയാള്‍ വലിച്ചെറിഞ്ഞു. ഭയന്നുപോയ ശക്തിവേല്‍ കടപൂട്ടി മടങ്ങിയപ്പോഴാണ് ഇയാള്‍ വീണ്ടുമെത്തി കട തല്ലിത്തകര്‍ത്തത്. ഇതിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ ലഭ്യമായിട്ടുണ്ട്. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് തൊട്ടടുത്തുള്ള മറ്റൊരു ഹോട്ടലും ഗുണ്ടകള്‍ തല്ലി തകര്‍ത്തിരുന്നു.
Content Highlights: hotel attacked in aluva
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..