വെടിവെപ്പുണ്ടായ ആശുപത്രിക്ക് പുറത്ത് നിൽക്കുന്ന പോലീസുകാർ | Screengrab: മാതൃഭൂമി ന്യൂസ്
വാഷിങ്ടണ്‍ ഡി.സി: അമേരിക്കയില്‍ വീണ്ടും വെടിവെപ്പ്. ഒരേസമയമാണ് ഒക്ലഹോമ, പെന്‍സില്‍വാനിയ, കാലിഫോര്‍ണിയ എന്നിവിടങ്ങളില്‍ വെടിവെപ്പുണ്ടായത്. ഒക്ലഹോമയിലെ ആശുപത്രിയിലുണ്ടായ ആക്രമണത്തില്‍ ആക്രമിയുള്‍പ്പെടെ നാല് പേര് കൊല്ലപ്പെട്ടു. ഒരാഴ്ച മുന്‍പാണ് ടെക്സാസില്‍ ഒരു സ്കൂളിലുണ്ടായ വെടിവെപ്പില്‍ 21 പേര് കൊല്ലപ്പെട്ടത്.
ഒക്ഒലഹോമയിലെ ടള്‍സയിലെ സെന്റ് ജോണ്‍സ് ആശുപത്രിയിലുണ്ടായ വെടിവെപ്പില്‍ അക്രമി രണ്ടാം നിലയില്‍ നിന്ന് പുറത്തേക്ക് വരികയും വെടിയുതിര്‍ക്കുകയുമായിരുന്നു. ഇതിന് ശേഷം ഇയാള്‍ സ്വയം വെടിവെച്ച് മരിക്കുകയും ചെയ്തു. കെട്ടിടത്തില്‍ മറ്റ് അക്രമകാരികള്‍ ഒളിച്ചിരിക്കുന്നുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
പെന്‍സില്‍വാനിയയില്‍ ഒരു വാള്‍മാര്‍ട്ടിലുണ്ടായ വെടിവെപ്പില്‍ ഒരാളാണ് കൊല്ലപ്പെട്ടത്. കറുത്ത വര്‍ഗക്കാരനായ ഒരാളാണ് വെടിയുതിര്‍ത്തതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാകുന്നത്. ഇയാളെ കാണാനില്ലെന്നും തിരച്ചില്‍ നടത്തുകയാണെന്നും അധികൃതര്‍ പറയുന്നു.
കാലിഫോര്‍ണിയിലെ ലോസ് ആഞ്ചലസില്‍ ഒരു ഹൈസ്കൂളിലാണ് വെടിവെപ്പുണ്ടായത്. അമേരിക്കയില്‍ അടിക്കടിയുണ്ടാകുന്ന ഇത്തരം സംഭവങ്ങളില്‍ പ്രസിഡന്റ് ജോ ബൈഡന് നേരിട്ട് ഇടപെട്ട് സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്.
Content Highlights: america, gun shooting
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..