കസ്റ്റംസിന്റെ എയർ ഇന്റലിജൻസ് കൊല്ലം സ്വദേശി സജിതാ ബിജുവിൽനിന്നു പിടിച്ച സ്വർണം തൂക്കിനോക്കുന്നു
തിരുവനന്തപുരം: വിമാനത്താവളത്തില്‍ ഞായറാഴ്ച രാവിലെയും വൈകീട്ടുമെത്തിയ രണ്ടു യാത്രക്കാരില്‍നിന്നായി കസ്റ്റംസിന്റെ എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് ഒരു കോടി 30 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. കുഴമ്പുരൂപത്തിലാക്കി കൊണ്ടുവന്ന 2.28 കിലോ സ്വര്‍ണമാണ് പിടിച്ചത്.
രാവിലെ അഞ്ചിന് ബഹ്റൈനില്‍നിന്ന് ഗള്‍ഫ് എയര്‍ വിമാനത്തിലെത്തിയ കൊല്ലം കരുനാഗപ്പള്ളി സ്വദേശി സജിതാ ബിജു, വൈകീട്ട് നാലിന് ഷാര്‍ജയില്‍നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ തമിഴ്നാട് ട്രിച്ചി സ്വദേശി കാദര്‍ ബാഷാ ഫറൂഖ് എന്നിവരില്‍നിന്നാണ് സ്വര്‍ണം കണ്ടെടുത്തത്. ഇവരെ രണ്ടുപേരെയും അറസ്റ്റുചെയ്തു.
സജിതാ ബിജു ബാഗില്‍ സാനിറ്ററി നാപ്കിനിലാണ് കുഴമ്പുരൂപത്തില്‍ 1.11 കിലോ ഗ്രാം സ്വര്‍ണം സൂക്ഷിച്ചിരുന്നത്. ഇത് ഖരരൂപത്തിലാക്കിയപ്പോള്‍ 930.10 ഗ്രാം സ്വര്‍ണം ലഭിച്ചു. ഇതിന് 51 ലക്ഷം രൂപ വില വരുമെന്ന് കസ്റ്റംസ് അധികൃതര്‍ പറഞ്ഞു. സജിതയെ ചോദ്യംചെയ്തുവരികയാണെന്ന് കസ്റ്റംസ് അധികൃതര്‍ പറഞ്ഞു.
കാദര്‍ ബാഷാ ഫറൂഖ് ഉള്‍വസ്ത്രത്തിനുളളില്‍ പ്രത്യേക അറയുണ്ടാക്കിയും ശരീരത്തില്‍ ഒളിപ്പിച്ചുമാണ് 1.65 കിലോ ഗ്രാം സ്വര്‍ണം കുഴമ്പുരൂപത്തില്‍ കൊണ്ടുവന്നത്.
1.35 കിലോഗ്രാം സ്വര്‍ണമാണ് ഖരരൂപത്തിലാക്കിയപ്പോള്‍ ലഭിച്ചത്. ഇതിന് 78 ലക്ഷം രൂപ വിലവരുമെന്ന് അധികൃതര്‍ പറഞ്ഞു.
Content Highlights: gold smuggling seized in trivandrum airport
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..