അരക്കെട്ടിൽ തോർത്ത് കെട്ടി ഒളിപ്പിച്ചുകൊണ്ടുവന്ന സ്വർണം
നെടുമ്പാശ്ശേരി: കരിപ്പൂർ വഴി സ്വർണം കടത്താൻ ശ്രമിച്ചയാൾ വിമാനം തകരാറിലായതിനെ തുടർന്ന് കൊച്ചിയിൽ പിടിയിലായി. മലപ്പുറം സ്വദേശി സമദാണ് അപ്രതീക്ഷിതമായി കൊച്ചി വിമാനത്താവളത്തിൽ കസ്റ്റംസിന്റെ പിടിയിലായത്.
ജിദ്ദയിൽനിന്ന് സ്പൈസ് ജെറ്റ് വിമാനത്തിൽ കരിപ്പൂരിലേക്ക് തിരിച്ചതാണിയാൾ. അരയിൽ തോർത്തുകെട്ടി അതിനകത്ത് 1.650 കിലോ സ്വർണം ഒളിപ്പിച്ചായിരുന്നു യാത്ര. സ്വർണം മിശ്രിതരൂപത്തിലാക്കി പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞിരിക്കുകയായിരുന്നു. കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്താനായിരുന്നു ലക്ഷ്യം. ഹൈഡ്രോളിക് സംവിധാനം തകരാറിലായതിനാൽ വിമാനം കൊച്ചിയിലേക്ക് തിരിച്ചുവിട്ടു. തുടർന്ന് വിമാനം കൊച്ചിയിൽ ഇറക്കുകയായിരുന്നു.
യാത്രക്കാരെ ഇറക്കി സുരക്ഷാഹാളിൽ വിശ്രമിക്കാനനുവദിച്ചു. സ്പൈസ് ജെറ്റിന്റെ മറ്റൊരു വിമാനത്തിൽ ഇവരെ യാത്രയാക്കാൻ സുരക്ഷാ പരിശോധന നടത്തിയപ്പോൾ പിടിക്കപ്പെടുമെന്ന ഭയം സമദിനുണ്ടായി. തുടർന്ന് സ്വർണം അരക്കെട്ടിൽ നിന്നെടുത്ത് ഹാൻഡ് ബാഗേജിലേക്ക് മാറ്റി. യാത്രക്കാരെ നിരീക്ഷിക്കുകയായിരുന്ന സി.ഐ.എസ്.എഫ്. ഇന്റലിജൻസ് വിഭാഗം ഇതുകണ്ടു. സംശയം തോന്നിയതിനാൽ കസ്റ്റംസിനെ വിവരമറിയിച്ചു. കസ്റ്റംസ് പരിശോധന നടത്തി സ്വർണം കണ്ടെടുക്കുകയായിരുന്നു. ശൗചാലയത്തിൽ ഉപേക്ഷിക്കുന്നതിനായാണ് സ്വർണം ഹാൻഡ് ബാഗേജിലേക്ക് മാറ്റിയതെന്നാണ് മൊഴി. സ്വർണത്തിന് 70 ലക്ഷത്തിലധികം രൂപ വിലവരും. കസ്റ്റംസ് കേസെടുത്തു.
Content Highlights: gold smuggling karipur air port nedumbassery air port arrested seized
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..