ഫയൽചിത്രം | PTI
കൊച്ചി: തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ മൂന്ന് പ്രതികളെ എൻ.ഐ.എ. കസ്റ്റഡിയിൽ വിട്ടു. സരിത്ത്, കെ.ടി. റമീസ്, എ.എം. ജലാൽ എന്നിവരെയാണ് കൊച്ചിയിലെ എൻ.ഐ.എ. കോടതി മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വിട്ടത്.
അതിനിടെ, സ്വർണക്കടത്ത് കേസിൽ സന്ദീപ് നായർ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നൽകിയ മൊഴികളും പുറത്തുവന്നു. നയതന്ത്ര ബാഗേജിലൂടെ സ്വർണം കടത്താമെന്ന തന്ത്രം മുന്നോട്ടുവെച്ചത് സ്വപ്നയാണെന്നും ഇതിനായി ഒരു കിലോയ്ക്ക് ആയിരം ഡോളറാണ് സ്വപ്ന ആവശ്യപ്പെട്ട കമ്മീഷനെന്നും സന്ദീപ് നായരുടെ മൊഴിയിൽ പറയുന്നു.
സരിത്ത് വഴിയാണ് സ്വപ്നയെ പരിചയപ്പെട്ടത്. നയതന്ത്ര ബാഗേജിലൂടെ സ്വർണം കടത്തുന്നത് സുരക്ഷിതമാണെന്ന് പറഞ്ഞത് സ്വപ്നയാണെന്നും സന്ദീപ് നായരുടെ മൊഴിയിലുണ്ട്.
Content Highlights:gold smuggling case nia court has sent three accused in nia custody
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..