നയതന്ത്ര സ്വര്‍ണക്കടത്ത്: മൂന്നുപ്രതികളുടെ 1.40 കോടിയുടെ സ്വത്ത് ഇ.ഡി. പിടിച്ചെടുത്തു


1 min read
Read later
Print
Share

Photo: PTI

കൊച്ചി: നയതന്ത്ര സ്വര്‍ണക്കടത്തു കേസില്‍ മൂന്നു പ്രതികളുടെ 1.40 കോടി രൂപയുടെ സ്വത്ത് ഇ.ഡി. പിടിച്ചെടുത്തു. കസ്റ്റംസ്, എന്‍.ഐ.എ. കേസുകളില്‍ പ്രതികളായ കോയമ്പത്തൂരിലെ കെ.ജി.എന്‍. ബുള്ള്യന്‍ ഉടമ നന്ദു എന്ന നന്ദഗോപാല്‍, കോഴിക്കോട് സ്വദേശികളായ ടി.എം. സംജു, ഷംസുദ്ദീന്‍ എന്നിവരുടെ 1.13 കോടി വിലവരുന്ന ഭൂമിയും 27.65 ലക്ഷം വിലവരുന്ന സ്വര്‍ണവുമാണ് പിടിച്ചെടുത്തത്.

നന്ദഗോപാലിന്റെ കോയമ്പത്തൂരിലെ ഓഫീസിലും വീട്ടിലും സംജുവിന്റെയും ഷംസുദ്ദീന്റെയും വീടുകളിലും 12-ന് ഇ.ഡി. സംഘം റെയ്ഡ് നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സ്വത്ത് പിടിച്ചെടുക്കല്‍ നടപടി.

നയതന്ത്ര പാഴ്സലുകള്‍ വഴി ലഭിക്കുന്ന സ്വര്‍ണത്തിന്റെ ഒരുഭാഗം സംജുവിനും നന്ദഗോപാലിനും ഷംസുദ്ദീനുമാണ് കൈമാറിയിരുന്നതെന്ന് റെമീസുള്‍പ്പടെയുള്ളവര്‍ മൊഴിനല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കസ്റ്റംസ് കേസിലെ ഒമ്പതാം പ്രതിയാണ് സംജു. ഷംസുദ്ദീനില്‍നിന്നും നന്ദഗോപാലില്‍നിന്നും കുറ്റസമ്മതമൊഴി എന്‍.ഐ.എ. ക്രിമിനല്‍ ചട്ടം 164 പ്രകാരം രേഖപ്പെടുത്തിയിട്ടുമുണ്ട്.

Content Highlights: gold smuggling case ed seized assets worth 1.40 crore

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
rape

1 min

17-കാരിയെ പലയിടത്തെത്തിച്ച് പീഡനം, വീട്ടില്‍നിന്ന് കടത്തി; കാട്ടിലൊളിച്ച പ്രതിയെ പിടികൂടി

Sep 24, 2023


rape

1 min

ഒരുരാത്രി മുഴുവൻ നീണ്ട ക്രൂരത; 15-കാരിയെ ഹോട്ടല്‍മുറിയിൽ കൂട്ടബലാത്സംഗം ചെയ്തു, നാലുപേര്‍ അറസ്റ്റിൽ

Sep 24, 2023


crime

1 min

മൂന്നുമാസമായി ലൈംഗികപീഡനം; പാകിസ്താനില്‍ 14-കാരി പിതാവിനെ വെടിവെച്ച് കൊന്നു

Sep 24, 2023


Most Commented