പ്രതീകാത്മക ചിത്രം | Reuters
ഗുരുഗ്രാം: പോലീസ് ആണെന്ന് തെറ്റിദ്ധരിപ്പിച്ച് യുവതിയുടെ പക്കൽ നിന്ന് 7 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന് പരാതി. ഗുരുഗ്രാം ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ പ്രാചി ധോക എന്ന യുവതിയാണ് പരാതി നൽകിയിരിക്കുന്നത്.
കൊറിയർ സർവീസ് കമ്പനിയുടെ കസ്റ്റമർ സർവീസ് ആണെന്ന് പറഞ്ഞു കൊണ്ടായിരുന്നു യുവതിക്ക് കോൾ വരുന്നത്. അന്താരാഷ്ട്ര കൊറിയർ ആണെന്നും രണ്ട് പാസ്പോർട്ട് അഞ്ച് എ.ടി.എം. കാർഡുകൾ 300 ഗ്രാം കഞ്ചാവ് ഒരു ലാപ്ടോപ് എന്നിവ കൊറിയറായി വന്നിട്ടുണ്ടായിരുന്നുവെന്നും എന്നാൽ ഇത് തിരിച്ചയച്ചുവെന്നും യുവതിയെ അറിയിച്ചു.
എന്നാൽ യുവതി അത്തരത്തിൽ ഒന്നും തന്നെ ഇല്ലെന്ന് അറിയിച്ചപ്പോൾ ആധാർ കാർഡ് ദുരുപയോഗം ചെയ്തതിനാൽ പോലീസിൽ പരാതിപ്പെടാൻ വിളിച്ചയാൾ ആവശ്യപ്പെട്ടു. തുടർന്ന് മുംബൈ പോലീസിലെ ഉദ്യോഗസ്ഥനാണെന്ന വ്യാജേന മറ്റൊരു വ്യക്തിക്ക് ഇയാൾ ഫോൺ കൈമാറി. സംഭവത്തിൽ പങ്കില്ലെന്ന് വരുത്തിത്തീർക്കാമെന്നും അന്വേഷണത്തിൽ സഹായിക്കണമെന്നും പോലീസ് ഉദ്യോഗസ്ഥൻ എന്ന വ്യാജേന സംസാരിച്ചയാൾ യുവതിയോട് ആവശ്യപ്പെട്ടു.
തുടർന്ന് യുവതിയിൽ നിന്ന് അന്വേഷണത്തിനെന്ന വ്യാജേന പണം തട്ടിയെടുക്കുകയായിരുന്നു. ആദ്യം 95,499 രൂപ യുവതിയിൽ നിന്ന് ഇവർ കൈപ്പറ്റി. തുടർന്ന് തവണകളായി വിവിധ ആവശ്യങ്ങൾ പറഞ്ഞ് 6,93,437.50 രൂപ തട്ടിയെടുത്തുവെന്നാണ് പരാതി. പോലീസ് എഫ്.ഐ.ആർ. രേഖപ്പെടുത്തി അന്വേഷണം ആരംഭിച്ചു.
Content Highlights: Fraudster poses as Mumbai Police; cheats Gurugram woman of ₹7 lakh
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..