ക്രിസ്റ്റഫർ ക്രൂസ്
കൊച്ചി: കലൂരില്‍ യുവാവ് നടുറോഡില്‍ കഴുത്തറത്ത് ആത്മഹത്യ ചെയ്തതിനു പിന്നില്‍ സുഹൃത്തുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കമെന്ന് പോലീസ്. സുഹൃത്തായ സച്ചിനെ ആക്രമിച്ച് പരിക്കേല്പിച്ച ശേഷമാണ് തോപ്പുംപടി സ്വദേശിയായ ക്രിസ്റ്റഫര്‍ ക്രൂസ് തിങ്കളാഴ്ച കലൂര്‍ മാര്‍ക്കറ്റിന് സമീപം ആത്മഹത്യ ചെയ്തത്. പരിക്കേറ്റ സച്ചിന്റെ മൊഴിയില്‍ നിന്നാണ് ആത്മഹത്യയുടെ കാരണം സംബന്ധിച്ച സൂചന പോലീസിന് ലഭിച്ചത്.
സച്ചിനും ക്രിസ്റ്റഫറും അടുത്ത സുഹൃത്തുക്കളായിരുന്നു. എന്നാല്‍, ക്രിസ്റ്റഫറുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ സച്ചിന് തീരുമാനിച്ചത് ക്രിസ്റ്റഫറിനെ പ്രകോപിതനാക്കുകയായിരുന്നു. തിങ്കളാഴ്ച സച്ചിനെ കലൂരിലേക്ക് വിളിച്ചുവരുത്തിയ ശേഷം ബന്ധം തുടരണമെന്ന് ആവശ്യപ്പെടുകയും ആവശ്യം നിരസിക്കപ്പെട്ടതോടെ ആക്രമിക്കുകയുമായിരുന്നെന്ന് പോലീസ് പറയുന്നു.
ആക്രമണത്തില്‍ പരിക്കേറ്റെങ്കിലും സച്ചിന് ഓടി രക്ഷപ്പെട്ടതിനെ തുടര്‍ന്ന് ക്രിസ്റ്റഫര്‍ ഇവിടെ വെച്ചുതന്നെ ആത്മഹത്യ ചെയ്യുകയായിരുന്നു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..