ആമസോണില്‍നിന്നടക്കം വന്‍ ഡേറ്റ മോഷണം, 66 കോടി പേരുടെ വിവരങ്ങള്‍ കവര്‍ന്നു; പ്രതിപിടിയില്‍


1 min read
Read later
Print
Share

എജ്യൂ-ടെക് സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍, വിവിധ സംസ്ഥാനങ്ങളിലെ ആര്‍.ടി.ഒ.കളിലെ വിവരങ്ങള്‍, പ്രമുഖ ഇ-കൊമേഴ്‌സ് സ്ഥാപനങ്ങള്‍, ഫിന്‍ടെക് കമ്പനികള്‍, ഇന്‍സ്റ്റഗ്രാം,യൂട്യൂബ് അടക്കമുള്ള സാമൂഹികമാധ്യമങ്ങള്‍ തുടങ്ങിയവയില്‍നിന്നുള്ള വിവരങ്ങളും പ്രതി കൈക്കലാക്കിയിട്ടുണ്ട്.

Photo: twitter.com/cyberabadpolice

ഹൈദരാബാദ്: രാജ്യത്തെ ഏറ്റവും വലിയ ഡേറ്റ മോഷണത്തില്‍ പ്രതിയെ പിടികൂടി തെലങ്കാനയിലെ സൈബരാബാദ് പോലീസ്. ഹരിയാണയിലെ ഫരീദാബാദ് ആസ്ഥാനമായി ഡേറ്റ മോഷണവും ഡേറ്റ വില്‍പ്പനയും നടത്തിവന്ന വിനയ് ഭരദ്വാജ് എന്നയാളെയാണ് സൈബരാബാദ് പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. രാജ്യത്തെ 66.9 കോടി ജനങ്ങളുടെയും വിവിധ സ്ഥാപനങ്ങളുടെയും വ്യക്തിഗത,രഹസ്യ സ്വഭാവമുള്ള ഡേറ്റയാണ് ഇയാള്‍ കൈക്കലാക്കി വില്‍പ്പന നടത്തിയതെന്നാണ് പോലീസിന്റെ വിശദീകരണം.

ബൈജൂസ്, വേദാന്തു, നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍നിന്നുള്ള ഡേറ്റയും സര്‍ക്കാരിന്റെ ജി.എസ്.ടി, ആര്‍.ടി.ഒ. വിവരങ്ങളും ഇയാള്‍ മോഷ്ടിച്ചതായാണ് പോലീസ് പറയുന്നത്. 'ഇന്‍സ്‌പെയര്‍വെബ്‌സ്' എന്ന വെബ്‌സൈറ്റ് വഴിയാണ് ഇയാള്‍ ഡേറ്റബേസ് വില്‍പ്പന നടത്തിയിരുന്നത്. രാജ്യത്തെ 24 സംസ്ഥാനങ്ങളിലും എട്ട് മെട്രോനഗരങ്ങളുമായി വിപുലമായ ശൃംഖലയാണ് പ്രതിക്കുണ്ടായിരുന്നതെന്നും രാജ്യത്തെ ഏറ്റവും വലിയ ഡേറ്റ മോഷണമാണിതെന്നും പോലീസ് പറഞ്ഞു.

എജ്യൂ-ടെക് സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍, വിവിധ സംസ്ഥാനങ്ങളിലെ ആര്‍.ടി.ഒ.കളിലെ വിവരങ്ങള്‍, പ്രമുഖ ഇ-കൊമേഴ്‌സ് സ്ഥാപനങ്ങള്‍, ഫിന്‍ടെക് കമ്പനികള്‍, ഇന്‍സ്റ്റഗ്രാം,യൂട്യൂബ് അടക്കമുള്ള സാമൂഹികമാധ്യമങ്ങള്‍ തുടങ്ങിയവയില്‍നിന്നുള്ള വിവരങ്ങളും പ്രതി കൈക്കലാക്കിയിട്ടുണ്ട്. ഇയാളില്‍നിന്ന് രണ്ടുമൊബൈല്‍ ഫോണുകളും രണ്ട് ലാപ്‌ടോപ്പുകളും വിവിധ ഡേറ്റകളും പോലീസ് പിടിച്ചെടുത്തു.

പ്രതിരോധരംഗത്തെ ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍, സര്‍ക്കാര്‍ ജീവനക്കാര്‍, പാന്‍ കാര്‍ഡ് ഉടമകള്‍, സ്‌കൂള്‍ വിദ്യാര്‍ഥികള്‍, മുതിര്‍ന്ന പൗരന്മാര്‍, ഡല്‍ഹിയിലെ വൈദ്യുതി ഉപഭോക്താക്കള്‍, ഡി-മാറ്റ് അക്കൗണ്ട് ഉടമകള്‍ എന്നിവരുടെ വിവരങ്ങളും നിരവധിപേരുടെ മൊബൈല്‍നമ്പറുകളും പോലീസ് പ്രതിയില്‍നിന്ന് കണ്ടെടുത്തവയില്‍ ഉള്‍പ്പെടുന്നു. ഇതിനുപുറമേ നീറ്റ് പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍, ഉയര്‍ന്ന ആസ്തിയുള്ളവര്‍, ഇന്‍ഷുറന്‍സ് പോളിസി ഉടമകള്‍, ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡ് ഉടമകളുടെ വിവരങ്ങളും പ്രതിയില്‍നിന്ന് പിടികൂടിയിട്ടുണ്ട്.

വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും സ്വകാര്യ സ്ഥാപനങ്ങളുടെയും വിവരങ്ങള്‍ ഉള്‍പ്പെടെ 135 വിഭാഗങ്ങളിലുള്ള ഡേറ്റയാണ് ഇയാളുടെ കൈവശമുണ്ടായിരുന്നതെന്നും പോലീസ് പറഞ്ഞു. കേരളത്തില്‍നിന്ന് മാത്രം 1.57 കോടി പേരുടെ വിവരങ്ങള്‍ പ്രതി കൈക്കലാക്കിയിട്ടുണ്ടെന്നാണ് സൈബരാബാദ് പോലീസ് പുറത്തുവിട്ട കണക്കുകളില്‍ പറയുന്നത്.

Content Highlights: cyberabad police arrested the accused of biggest data theft

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
death

1 min

'15-കാരിയെ അധ്യാപകർ കൂട്ടബലാത്സംഗംചെയ്ത് കൊന്നു, കെട്ടിടത്തിൽനിന്ന് എറിഞ്ഞു'; പരാതിയുമായി കുടുംബം

May 28, 2023


mutton curry poojappura central jail

1 min

ചോറിനൊപ്പം വിളമ്പിയ മട്ടന്‍ കറി കുറഞ്ഞുപോയി; പൂജപ്പുര ജയിലില്‍ തടവുകാരന്റെ പരാക്രമം

May 29, 2023


goon attack

1 min

വെടിവെപ്പ്, വീടുകയറി ആക്രമണം, വാഹനങ്ങള്‍ തകര്‍ത്തു; ചേര്‍ത്തലയില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ സംഘര്‍ഷം

May 29, 2023

Most Commented