ശൈശവ വിവാഹം: അസമില്‍ കൂട്ട അറസ്റ്റ്, പിടിയിലായത് 1800-ലേറെ പേര്‍


ശൈശവ വിവാഹവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം 4004 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും ഈ കേസുകളുമായി ബന്ധപ്പെട്ട് വരുംദിവസങ്ങളില്‍ നടപടിയുണ്ടാകുമെന്നും കഴിഞ്ഞദിവസം മുഖ്യമന്ത്രി അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പോലീസ് അറസ്റ്റ് നടപടികളിലേക്ക് കടന്നത്. 

അറസ്റ്റ് നടപടികൾക്ക് മുമ്പ് മുഖ്യമന്ത്രി വിളിച്ചുചേർത്ത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽനിന്നുള്ള ദൃശ്യം(വലത്ത്) | Photo: twitter.com/himantabiswa

ഗുവാഹാട്ടി: ശൈശവ വിവാഹങ്ങള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പിന് പിന്നാലെ അസമില്‍ 1800-ലേറെ പേര്‍ അറസ്റ്റില്‍. ശൈശവ വിവാഹ നിരോധന നിയമം ലംഘിച്ചവരെയാണ് അസമില്‍ കൂട്ടത്തോടെ അറസ്റ്റ് ചെയ്തത്. ഇതുവരെ 1800-ലേറെ പേര്‍ അറസ്റ്റിലായെന്നും സംസ്ഥാന വ്യാപകമായി പോലീസ് നടപടികള്‍ തുടരുകയാണെന്നും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ അറിയിച്ചു. നിയമം ലംഘിച്ചവര്‍ക്കെതിരേ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ നടപടി സ്വീകരിക്കണമെന്ന് പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ശൈശവ വിവാഹവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം 4004 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും ഈ കേസുകളുമായി ബന്ധപ്പെട്ട് വരുംദിവസങ്ങളില്‍ നടപടിയുണ്ടാകുമെന്നും കഴിഞ്ഞദിവസം മുഖ്യമന്ത്രി അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പോലീസ് അറസ്റ്റ് നടപടികളിലേക്ക് കടന്നത്.

സംസ്ഥാനത്തെ ഉയര്‍ന്ന മാതൃ-ശിശു മരണനിരക്കിന് കാരണം ശൈശവവിവാഹങ്ങളാണെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. അസമിലെ വിവാഹങ്ങളില്‍ 31 ശതമാനവും ശൈശവവിവാഹങ്ങളാണ്. ഈ സാഹചര്യത്തിലാണ് ശൈശവ വിവാഹ നിരോധന നിയമം ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്.

14 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളെ വിവാഹം കഴിച്ചവര്‍ക്കെതിരേ പോക്‌സോ നിയമപ്രകാരം കേസെടുക്കാനായിരുന്നു മന്ത്രിസഭയുടെ തീരുമാനം. 14 മുതല്‍ 18 വയസ്സ് വരെ പ്രായമുള്ള പെണ്‍കുട്ടികളെ വിവാഹം കഴിച്ചവര്‍ക്കെതിരേ ശൈശവ വിവാഹ നിരോധന നിയമപ്രകാരം കേസെടുക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമെടുത്തിരുന്നു.

അതേസമയം, ശൈശവ വിവാഹങ്ങള്‍ക്കെതിരേയുള്ള 'യുദ്ധം' ഏതെങ്കിലും ഒരുവിഭാഗത്തെ മാത്രം ലക്ഷ്യംവെച്ചുള്ളതല്ലെന്ന് മുഖ്യമന്ത്രി ഹിമന്ത് ബിശ്വശര്‍മ വ്യക്തമാക്കി. ഇത്തരം വിവാഹങ്ങള്‍ നടത്തികൊടുക്കുന്ന
പുരോഹിതര്‍ ഉള്‍പ്പെടെയുള്ളവരും നിയമനടപടികള്‍ നേരിടേണ്ടിവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Content Highlights: crackdown child marriage in assam over 1800 arrested

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022


Chetan Ahimsa

1 min

'ഹിന്ദുത്വ കെട്ടിപ്പൊക്കിയിരിക്കുന്നത് നുണകൾക്കുമേൽ'; ട്വീറ്റിന്റെ പേരിൽ കന്നഡ നടൻ ചേതൻ അറസ്റ്റിൽ

Mar 21, 2023


thalassery bishop-jalee

1 min

ബിജെപി നല്‍കുന്ന റബ്ബറിന്റെ വില വാങ്ങാന്‍ ഉടലില്‍ തലയുണ്ടായിട്ട് വേണ്ടേയെന്ന് കെ.ടി.ജലീല്‍

Mar 22, 2023

Most Commented