സംഘര്‍ഷത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു;CPM നേതാക്കള്‍ക്കെതിരെ പരാതി


1 min read
Read later
Print
Share

അമൽ കൃഷ്ണൻ

ഏങ്ങണ്ടിയൂര്‍: ഏങ്ങണ്ടിയൂര്‍ ഗ്രാമപ്പഞ്ചായത്ത് ഓഫീസിലുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

സി.പി.എം. ലോക്കല്‍ കമ്മിറ്റി അംഗവും തളിക്കുളം ബ്ലോക്ക് പഞ്ചായത്തംഗവും മഹിളാ അസോസിയേഷന്‍ ജില്ലാ കമ്മിറ്റി അംഗവുമായ കെ.ബി. സുധയുടെയും മേത്തല പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പ്ലാക്കപ്പറമ്പില്‍ പരേതനായ ഉണ്ണികൃഷ്ണന്റെയും ഏകമകന്‍ അമല്‍ കൃഷ്ണന്‍ (സോനു -31) ആണ് ഞായറാഴ്ച രാത്രിയോടെ വീട്ടില്‍ മരിച്ചത്.

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സി.പി.എം. അനുഭാവിയാണ് മരിച്ച അമല്‍.

തൃശ്ശൂര്‍ എലൈറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അമല്‍ കൃഷ്ണനെ കഴിഞ്ഞദിവസം ചികിത്സ ഫലിക്കുന്നില്ലെന്നുകാണിച്ച് വീട്ടിലേക്ക് മടക്കിയിരുന്നു.

ഫെബ്രുവരി ഒന്നിന് രാവിലെ 10.45-ഓടെയാണ് പഞ്ചായത്ത് ഓഫീസില്‍ സംഘര്‍ഷമുണ്ടായത്. സി.പി.എം. ലോക്കല്‍ സെക്രട്ടറി പി.എന്‍. ജ്യോതിലാല്‍, ഏരിയാ കമ്മിറ്റി അംഗം കെ.എച്ച്. സുല്‍ത്താന്‍, ലോക്കല്‍ കമ്മിറ്റി അംഗം വി.എ. ഷെബി എന്നിവര്‍ മര്‍ദിച്ചെന്ന് അമല്‍ കൃഷ്ണന്‍ മൊഴിനല്‍കിയിരുന്നു. ഇവര്‍ക്കെതിരേ വാടാനപ്പള്ളി പോലീസ് കേസെടുത്തിട്ടുണ്ട്. അമല്‍ കൃഷ്ണന്റെ പേരിലും കേസെടുത്തിരുന്നു.

അമല്‍ കൃഷ്ണന്റെ മൂക്കിന്റെ എല്ലിന് പൊട്ടലുണ്ടായിരുന്നു. തൃത്തല്ലൂര്‍ സാമൂഹികാരോഗ്യകേന്ദ്രത്തിലും ജില്ലാ ആശുപത്രിയിലും ചികിത്സതേടിയ അമല്‍ കൃഷ്ണനെ, തുടര്‍ന്ന് എലൈറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

അമല്‍ കൃഷ്ണന്‍ മരിച്ചതിനെത്തുടര്‍ന്ന് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് വാടാനപ്പള്ളി എസ്.എച്ച്.ഒ. സാബുജി പറഞ്ഞു.

സംഘര്‍ഷത്തില്‍ ഏറ്റ പരിക്കാണ് മരണകാരണമെന്ന് ബന്ധുക്കള്‍ മൊഴിനല്‍കിയിട്ടുണ്ട്. ഫോറന്‍സിക് സര്‍ജന്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

Content Highlights: CPM

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
MUMBAI LIVE IN PARTNER MURDER CASE

1 min

പരിചയം റേഷന്‍കടയില്‍വെച്ച്‌, യുവതി പറഞ്ഞത് ഒപ്പമുള്ളത്‌ അമ്മാവനെന്ന്; ശരീരഭാഗങ്ങള്‍ മിക്സിയിൽ ചതച്ചു

Jun 9, 2023


amboori rakhi murder case

3 min

'അവളുടെ പിറന്നാൾ ദിനത്തിൽ വിധിവന്നു'; രഹസ്യമായി താലികെട്ടിയ കാമുകനുൾപ്പെടെ മൂന്നുപേർക്ക് ജീവപര്യന്തം

Jun 9, 2023


MUMBAI LIVE IN PARTNER MURDER CASE

1 min

HIV ബാധിതന്‍, ഇതുവരെ സരസ്വതിയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടില്ലെന്ന് പ്രതിയുടെ മൊഴി

Jun 9, 2023

Most Commented