കൈവിലങ്ങുമായി രക്ഷപ്പെട്ട കള്ളനോട്ട് കേസിലെ പ്രതി 14 വര്‍ഷത്തിന് ശേഷം പിടിയില്‍


1 min read
Read later
Print
Share

പ്രതീകാത്മക ചിത്രം/മാതൃഭൂമി

കോട്ടയം : കള്ളനോട്ട് കേസില്‍ പിടിയിലായ ശേഷം തെളിവെടുപ്പ് നടത്തുന്നതിനിടെ, കൈവിലങ്ങുമായി രക്ഷപ്പെട്ട പ്രതി 14-വര്‍ഷത്തിന് ശേഷം പിടിയില്‍. ആര്‍പ്പൂക്കര സ്വദേശി മിഥുനെയാണ് ക്രൈംബ്രാഞ്ച് ഡിറ്റക്ടീവ് ഇന്‍സ്പെക്ടര്‍ അനൂപ് ജോസിന്റെ നേതൃത്വത്തിലുള്ള സംഘം തിങ്കളാഴ്ച ഡല്‍ഹിയില്‍നിന്ന് കസ്റ്റഡിയിലെടുത്തത്.

മെഡിക്കല്‍ കോളേജ് ആശുപത്രിക്കു സമീപമുള്ള പെട്രോള്‍ പമ്പില്‍നിന്നു പെട്രോള്‍ അടിച്ചശേഷം നല്‍കിയ നോട്ടില്‍ സംശയം തോന്നിയ ജീവനക്കാര്‍ വിവരം പോലീസില്‍ അറിയിക്കുകയും അറസ്റ്റിലാകുകയുമായിരുന്നു. തുടര്‍ച്ചയായ ദിവസങ്ങളില്‍ പമ്പില്‍ കള്ളനോട്ട് മാറിയതിനെത്തുടര്‍ന്നാണു ജീവനക്കാര്‍ക്കു സംശയം തോന്നിയത്.

പ്രതിയുമായി ഗാന്ധിനഗര്‍ പോലീസ് സംഘം പമ്പില്‍ തെളിവെടുപ്പിന് എത്തി. ഈ സമയം ഇവിടെ നിന്നു പ്രതി കൈവിലങ്ങുമായി രക്ഷപ്പെടുകയായിരുന്നു. പിന്നീട് കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. അന്വേഷണം തുടരുന്നതിനിടെയാണ് മിഥുന്‍ ഡല്‍ഹിയിലുണ്ടെന്ന വിവരം ലഭിച്ചത്. അനൂപ് ജോസിന്റെ നേതൃത്വത്തിലുള്ള സംഘം ഡല്‍ഹിയിലെ മയൂര്‍വിഹാറിലെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Content Highlights: counterfeit currency case accused arrested after 14 years

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ലിന്‍സി, ജെസ്സില്‍

2 min

ഷെയർമാർക്കറ്റിൽ നാലരക്കോടി, പണം നൽകാമെന്ന് പറഞ്ഞ് പറ്റിച്ചതിലെ ദേഷ്യം, കലാശിച്ചത് കൊലയില്‍

Jun 6, 2023


death

2 min

മുറി പൂട്ടി, അടുത്ത് ദുപ്പട്ട; 18-കാരി ഹോസ്റ്റലില്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട നിലയില്‍

Jun 7, 2023


ലിന്‍സി, ജെസ്സില്‍

2 min

ചാറ്റ് ചെയ്ത 'ആന്‍' ലിന്‍സി തന്നെ; ഉറക്കത്തില്‍ വിളിച്ചുണര്‍ത്തി, പിന്നാലെ മര്‍ദനം

Jun 7, 2023

Most Commented