അറസ്റ്റിലായ പ്രതികൾ
ഏറ്റുമാനൂര്‍(കോട്ടയം): കാരിത്താസ് ജങ്ഷനിലെ തട്ടുകടയില്‍ ആക്രമണം നടത്തി കടയുടമയേയും ജീവനക്കാരെയും കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു. തെള്ളകം പടിഞ്ഞാപ്രത്ത് വീട്ടില്‍ ജിതിന്‍ ജോസഫ് (28), എസ്.എച്ച്. മൗണ്ട് ഭാഗത്ത് കണിയാംപറമ്പില്‍ വീട്ടില്‍വിഷ്ണു (25), പെരുമ്പായിക്കാട് കണിയാംപറമ്പില്‍ വീട്ടില്‍ കെ.ആര്‍. സഞ്ജു (30), ഇയാളുടെ സഹോദരനായ കെ.ആര്‍. കണ്ണന്‍(33), പാറമ്പുഴ മാമ്മൂട് വട്ടമുകള്‍ കോളനിയില്‍ മഹേഷ് (28), പെരുമ്പായിക്കാട് മരങ്ങാട്ടില്‍ വീട്ടില്‍ നിധിന്‍ (28) എന്നിവരെയാണ് ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം. പൊറോട്ടാ ഓര്‍ഡര്‍ ചെയ്ത സംഘം 10 മിനിട്ട് താമസമുെണ്ടന്ന് പറഞ്ഞതിനെ തുടര്‍ന്നാണ് ചീത്തവിളിക്കുകയും തട്ടുകട അടിച്ചുതകര്‍ക്കുകയും ഉടമയെയും, ജീവനക്കാരെയും മര്‍ദ്ദിക്കുകയും ചെയ്തത്. കൈയിലിരുന്ന ഹെല്‍മെറ്റ് കൊണ്ടും, ഇരുമ്പ് കസേര ഉപയോഗിച്ചും തലയ്ക്ക് അടിക്കുകയും ചെയ്തു. ഇവരെ ആറുപേരെയും വിവിധ സ്ഥലങ്ങളില്‍നിന്നായി പിടികൂടുകയായിരുന്നു.
പ്രതികളില്‍ ഒരാളായ ജിതിന്‍ ജോസഫിന് ഗാന്ധിനഗര്‍ സ്റ്റേഷനില്‍ ക്രിമിനല്‍ കേസ് നിലവിലുണ്ട്. മറ്റൊരു പ്രതിയായ മഹേഷിന് ഗാന്ധിനഗര്‍ സ്റ്റേഷനില്‍ എന്‍.ഡി.പി.എസ്. കേസും, അടിപിടി കേസും നിലവിലുണ്ട്. ഏറ്റുമാനൂര്‍ സ്റ്റേഷന്‍ എസ്.എച്ച്.ഒ. പ്രസാദ് അബ്രഹാം വര്‍ഗീസ്, സി.പി.ഒ. മാരായ രഞ്ജിത്ത്, ഡെന്നി പി.ജോയി, സ്മിതേഷ് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. ഇവരെ കോടതിയില്‍ ഹാജരാക്കി.
Content Highlights: clash over porotta in ettumanoor kottayam six arrested for attacking hotel


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..