ആക്രമണത്തിൽ പരിക്കേറ്റ വയോധികൻ | Screengrab: Mathrubhumi News
കോട്ടയം: ക്രീം ബണ്ണില്‍ ക്രീം കുറവാണെന്ന് ആരോപിച്ച് യുവാക്കള്‍ ബേക്കറി ഉടമയെയും കുടുംബത്തെയും ആക്രമിച്ചതായി പരാതി. കോട്ടയം വൈക്കം താലൂക്ക് ആശുപത്രിക്ക് സമീപം ബേക്കറി നടത്തുന്ന ശിവകുമാര്‍, ഭാര്യ കവിത, മക്കളായ കാശിനാഥ്, സിദ്ധിവിനായക് എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. കടയില്‍ ചായ കുടിക്കാനെത്തിയ 95-കാരനും ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. കൈ ഒടിഞ്ഞ ഇദ്ദേഹവും കടയുടമയും കുടുംബവും ആശുപത്രിയില്‍ ചികിത്സ തേടി.
ബുധനാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് ഒരുസംഘം യുവാക്കള്‍ ബേക്കറിയില്‍ ചായ കുടിക്കാനെത്തിയത്. പിന്നാലെ യുവാക്കളിലൊരാള്‍ ക്രീം ബണ്ണില്‍ ക്രീം ഇല്ലെന്ന് പറഞ്ഞ് ശിവകുമാറുമായി തര്‍ക്കമുണ്ടായി. തുടര്‍ന്ന് കട അടിച്ചുതകര്‍ക്കുകയും കടയുടമയെയും കുടുംബത്തെയും ആക്രമിക്കുകയുമായിരുന്നു.
മറവന്തുരുത്ത് പാലാംകടവ് സ്വദേശികളാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. അതേസമയം, കടയുടമ തങ്ങളെ മര്‍ദിച്ചെന്ന് കാണിച്ച് യുവാക്കളും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..