Photo: Screengrab/ Mathrubhumi News
കൊച്ചി: കൊച്ചി വൈറ്റില മൊബിലിറ്റി ഹബ്ബിൽ രണ്ടു ബസുകളുടെ ജീവനക്കാർ തമ്മിലടിച്ചു. കത്തികൊണ്ടുള്ള ആക്രമണത്തിൽ ബസ് ഡ്രൈവർ സിജുവിന് പരിക്കേറ്റു. കൃത്യം നടത്തിയ മറ്റൊരു ബസിലെ കണ്ടക്ടർ രാധാകൃഷ്ണനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. യാത്രക്കാർ നോക്കി നിൽക്കെയായിരുന്നു രണ്ട് ബസിലെ ജീവനക്കാർ തമ്മിലടിച്ചത്.
റൂട്ടിൽ ഓടുന്ന സമയം സംബന്ധിച്ച തർക്കമാണ് കത്തികൊണ്ടുള്ള ആക്രമണത്തിൽ കലാശിച്ചതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. എറണാകുളം - ഗുരുവായൂർ റൂട്ടിൽ ഓടുന്ന ബസിലെ ഡ്രൈവർക്കാണ് പരിക്കേറ്റത്. കൃത്യം നടത്തിയ രാധാകൃഷ്ണനെ മരട് പോലീസ് കസ്റ്റഡിയിൽ എടുത്തു.
മൊബിലിറ്റി ഹബ്ബിൽ തുടങ്ങിയ തർക്കം തൊട്ടടുത്തുള്ള സർവ്വീസ് റൂമിലേക്കും നീളുകയായിരുന്നു. സർവ്വീസ് റുമിൽ വെച്ചായിരുന്നു കത്തികൊണ്ടുള്ള ആക്രമണം ഉണ്ടായതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
Content Highlights: bus driver stabbed in kochi- conductor in custody
ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്.
(feedback@mpp.co.in)
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..