സർദാർ അനോവർ ഹുസൈൻ
കോയമ്പത്തൂര്‍: വ്യാജരേഖചമച്ച് ഇന്ത്യയിലേക്കുകടന്ന ബംഗ്ലാദേശ് സ്വദേശിയെ ബ്യൂറോ ഓഫ് എമിഗ്രേഷന്‍ പിടികൂടി. സര്‍ദാര്‍ അനോവര്‍ ഹുസൈന് (28) ആണ് പിടിയിലായത്.
ഷാര്‍ജയില്‍നിന്ന് കോയമ്പത്തൂരിലെത്തിയ എയര്‍അറേബ്യ വിമാനത്തിലെ യാത്രക്കാരനായിരുന്നു സര്‍ദാര്‍ അനോവര്‍ ഹുസൈന്. പാസ്പോര്‍ട്ട് പരിശോധിച്ചതില്‍ ഇതും വ്യാജമാണെന്ന് കണ്ടെത്തി.
കൊല്‍ക്കത്തയിലെ മേല്‍വിലാസമാണ് പാസ്പോര്ട്ടില് ഉണ്ടായിരുന്നത്. കൂടുതല്‍ ചോദ്യംചെയ്തതില്‍ ഇന്ത്യക്കാരനാണെന്ന് ഉറച്ചുനിന്നെങ്കിലും ദേശീയഗാനം ആലപിക്കാന്‍ പറഞ്ഞപ്പോള്‍ പാടാന്‍ സാധിച്ചില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
തയ്യല്‍ക്കാരനായ സര്‍ദാര്‍ അനോവര്‍ ഹുസൈന് മുന്‍പ്, തിരുപ്പൂര്‍ അവിനാശിയില്‍ ജോലിചെയ്തിരുന്നതായും പറയുന്നു. പിന്നീട് വ്യാജ പാസ്പോര്‍ട്ട് ഉപയോഗിച്ച് ഷാര്ജയിലേക്കുപോയി.
വേണ്ടത്ര ശമ്പളം ലഭിക്കാത്തതിനെത്തുടര്‍ന്ന് തിരുപ്പൂരിലേക്കു തന്നെ തിരിച്ചുവരികയായിരുന്നുവെന്നും പറയുന്നു. എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ സര്‍ദാര്‍ അനോവര്‍ ഹുസൈനെ പീളമേട് പോലീസില്‍ ഏല്‍പ്പിച്ചു. ചോദ്യംചെയ്യലിനുശേഷം അറസ്റ്റ് രേഖപ്പെടുത്തി ചെന്നൈ പുഴല്‍ജയിലിലേക്ക് മാറ്റി.
Content Highlights: bangladesh native arrested with fake documents in coimbatore
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..