എം.ജിഷമോൾ | Photo: Instagram
ആലപ്പുഴ: കള്ളനോട്ടുകേസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥ പിടിയില്‍. എടത്വ കൃഷി ഓഫീസറായ എം.ജിഷമോളെയാണ് ആലപ്പുഴ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു.
ജിഷമോളില്‍നിന്ന് കിട്ടിയ നോട്ടുകള്‍ മറ്റൊരാള്‍ ബാങ്കില്‍ നല്‍കിയപ്പോഴാണ് കള്ളനോട്ടാണെന്ന് വ്യക്തമായത്. ഇതോടെ പോലീസില്‍ വിവരമറിയിക്കുകയും ജിഷമോളെ പിടികൂടുകയുമായിരുന്നു. കള്ളനോട്ടുകളുടെ ഉറവിടം കണ്ടെത്താനായി ഇവരെ വിശദമായി ചോദ്യംചെയ്തുവരികയാണ്.
ജിഷമോളെ പരിചയമുള്ള മത്സ്യബന്ധനസാമഗ്രികള്‍ വില്‍ക്കുന്നയാളാണ് 500 രൂപയുടെ ഏഴു കള്ളനോട്ടുകള്‍ ബാങ്കില്‍ നല്‍കിയത്. എന്നാല്‍ ഇവ കള്ളനോട്ടാണെന്ന് ഇയാള്‍ക്ക് അറിയില്ലായിരുന്നു.
ആലപ്പുഴ നഗരത്തില്‍ വാടകയ്ക്ക് താമസിക്കുന്ന ജിഷമോള്‍ക്കെതിരേ വ്യാജ വിവാഹസര്‍ട്ടിഫിക്കറ്റ് നിര്‍മിക്കാന്‍ ശ്രമിച്ചതായും നേരത്തെ ജോലിചെയ്ത ഓഫീസില്‍ ക്രമക്കേട് നടത്തിയതായും ആരോപണമുണ്ടായിരുന്നു. ഇതിനിടെയാണ് കള്ളനോട്ട് കേസില്‍ പിടിയിലായത്.
Content Highlights: alappuzha edathua agricultural officer m jishamol arrested in counterfeit currency case
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..